കോഴിക്കോട്: മലയാള സാഹിത്യത്തില്‍ കോഴിക്കോടന്‍ മണ്ണിലെ അതുല്ല്യപ്രതിഭയായിരുന്ന സാഹിത്യകാരന്‍ യു.എ.ഖാദര്‍ അന്തരിച്ചു. ദീര്‍ഘകാലമായി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നു. മലയാള സാഹിത്യത്തില്‍ തന്റെതായ സ്ഥാനം നിലനിരത്തിയ യു.എ.ഖാദര്‍ ഒരു വലിയ കാലഘട്ടം മുഴുവന്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ ഒപ്പം തന്റെ തൂലികകൊണ്ട് മുന്നേറിയ അതുല്ല്യനായ തൃക്കോട്ടൂരിന്റെ എഴുത്തുകാരനായിരുന്നു.
ബര്‍മയില്‍ ജനിച്ച യു.എ.ഖാദര്‍ തന്റെ ഏഴാമത്തെ വയസ്സിലാണ് മലയാളനാട്ടിലേക്ക് ജീവിതം ആരംഭിക്കുവാനായി എത്തിച്ചേരുന്നത്. ഖാദറിന്റെ അമ്മ ബര്‍മ്മ കാരിയായിരുന്നു. എന്നാല്‍ അമ്മയോടൊപ്പം അധിക നാള്‍ ജീവിക്കാന്‍ ഖാദറിനായില്ല. ഖാദറിന്റെ അമ്മയായ മാമൈദിയ ഖാദര്‍ ജനിച്ച് മൂന്നാം ദിവസം ലോകത്തോട് യാത്ര പറഞ്ഞു. തുടര്‍ന്ന് പിതാവായ മൊയ്തീന്‍കുട്ടി ഹാജിയുടെ കൂടെയാണ് ജീവിതം പച്ചപിടിക്കുന്നത്. അമ്മയുടെ സാന്ത്വനവും തണലും ലഭിക്കാത്ത ഖാദറിന് മലയാളം അമ്മയായി. അമ്മയെപ്പോലെ സാന്ത്വനവുമായി.
1952 ലാണ് യു.എ.ഖാദര്‍ തന്റെ ആദ്യ കഥ എഴുതുന്നത്. ‘കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി’ എന്ന ആ കഥ വലിയ ഓളങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും മലയാള സാഹിത്യ ലോകത്തേക്ക് ഒരു അതുല്ല്യ പ്രതിഭയെ വാര്‍ത്തെടുക്കുന്നതിനുള്ള ആദ്യ പടിയായി മാറി. കേരള സമാജത്തിന്റെ ചവിട്ടുപടികള്‍ യു.എ. ഖാദര്‍ എന്ന എഴുത്തുകാരന്റെ അതുല്ല്യമായ പുതിയ ലോകത്തെയാണ് സൃഷ്ടിച്ചത്.
കേരളത്തിന്റെ അഭിമാനമായ നോവലിസ്റ്റും ചെറുകഥാകൃത്തും, ചിത്രകാരനുമായ യു.എ.ഖാദര്‍ കോഴിക്കോട് ചെസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സ്റ്റാര്‍ കെയര്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അദ്ദേഹം മലയാള അക്ഷരങ്ങളിലേക്ക് അലിഞ്ഞു ചേര്‍ന്നു.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…