ന്യൂഡൽഹി: അടുത്ത മൂന്നു മാസം കൂടുതൽ ശമ്പളം കൈയിൽ കിട്ടിയാൽ ഞെട്ടരുത്. അടുത്ത മൂന്ന് മാസത്തേക്ക് ബിസിനസ് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കുമുള്ള എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ഓഹരി നിലവിലെ 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കും. ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
രാജ്യത്തെ സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആവശ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇതിന്റെ ഭാഗമായി ബിസിനസ്സ് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കുമുള്ള എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സംഭാവന അടുത്ത മൂന്ന് മാസത്തേക്ക് നിലവിലെ 12 ശതമാനമെന്നത് 10 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചു.
ഈ പുതിയ നീക്കത്തിലൂടെ ജീവനക്കാർക്ക് കൈയിൽ ലഭിക്കുന്ന ശമ്പളത്തിൽ ചെറിയ വർദ്ധനവ് ഉണ്ടാകും. എന്നാൽ, സർക്കാർ നടത്തുന്ന പൊതുമേഖല സംരംഭങ്ങൾക്ക് ഇത് ബാധകമല്ല. പുതിയ നീക്കം 6.5 ലക്ഷം സ്ഥാപനങ്ങൾക്ക് ആശ്വാസം നൽകുമെന്നും അടുത്ത മൂന്ന് മാസത്തിനുള്ളിൽ 6,750 കോടി രൂപയുടെ പണലഭ്യത നൽകുമെന്നും സർക്കാർ പറയുന്നു.
പിഎം ഗരിബ് കല്യാൺ പാക്കേജിനും അതിന്റെ വിപുലീകരണത്തിനും കീഴിൽ 24 ശതമാനം ഇപിഎഫ് പിന്തുണയ്ക്ക് അർഹതയില്ലാത്ത തൊഴിലാളികൾക്കും ഈ പദ്ധതി ബാധകമാണ്.
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…