അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ കപിസ പ്രവിശ്യയിൽ അഫ്ഗാനിസ്ഥാൻ അവകാശ പ്രവർത്തക ഫ്രെഷ്ത കൊഹിസ്താനിയെ വെടിവച്ചു കൊന്നതായി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. തലസ്ഥാനമായ കാബൂളിൽ ബുധനാഴ്ച ഒരു പ്രമുഖ ജനാധിപത്യ അനുകൂല അഭിഭാഷകനെ വെടിവച്ച് കൊന്നതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പ്രവർത്തകയാണ് 29 കാരിയായ കൊഹിസ്ഥാനി.
മോട്ടോർ ബൈക്കിലെത്തിയ അജ്ഞാതരായ തോക്കുധാരികൾ ഫ്രെഷ്തയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിൽ ഫ്രെഷ്തയുടെ സഹോദരനും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുൻ പ്രവിശ്യാ കൗൺസിൽ അംഗമായ കൊഹിസ്ഥാനി പ്രതിഷേധത്തിന് നേതൃത്വം നൽകുകയും അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അവബോധം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സ്ത്രീകൾക്ക് അവകാശം ആവശ്യപ്പെട്ട് കൊഹിസ്ഥാനി നിരവധി സിവിൽ സൊസൈറ്റി പരിപാടികൾ കാബൂളിൽ സംഘടിപ്പിച്ചിരുന്നു.
രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രൊഫഷണൽ വീഴ്ചകളും മോശം പെരുമാറ്റവും കണ്ടെത്തിയതിനെ തുടർന്ന് വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി…
കാനഡ ആസ്ഥാനമായ പ്രമുഖ സാങ്കേതിക കമ്പനിയായ OpenText അയർലണ്ടിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി…
Dublin, Ireland: The Miss & Mrs Cross Continent Beauty Pageant will be taking place on…
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…
വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…
മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്' ചരിത്രപരമായ നേട്ടത്തിലേക്ക്.…