അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ കപിസ പ്രവിശ്യയിൽ അഫ്ഗാനിസ്ഥാൻ അവകാശ പ്രവർത്തക ഫ്രെഷ്ത കൊഹിസ്താനിയെ വെടിവച്ചു കൊന്നതായി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. തലസ്ഥാനമായ കാബൂളിൽ ബുധനാഴ്ച ഒരു പ്രമുഖ ജനാധിപത്യ അനുകൂല അഭിഭാഷകനെ വെടിവച്ച് കൊന്നതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പ്രവർത്തകയാണ് 29 കാരിയായ കൊഹിസ്ഥാനി.
മോട്ടോർ ബൈക്കിലെത്തിയ അജ്ഞാതരായ തോക്കുധാരികൾ ഫ്രെഷ്തയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിൽ ഫ്രെഷ്തയുടെ സഹോദരനും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുൻ പ്രവിശ്യാ കൗൺസിൽ അംഗമായ കൊഹിസ്ഥാനി പ്രതിഷേധത്തിന് നേതൃത്വം നൽകുകയും അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അവബോധം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സ്ത്രീകൾക്ക് അവകാശം ആവശ്യപ്പെട്ട് കൊഹിസ്ഥാനി നിരവധി സിവിൽ സൊസൈറ്റി പരിപാടികൾ കാബൂളിൽ സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…