തെല്‍ അവിവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹായിയായ ഉദ്യോഗസ്ഥന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇസ്രഈല്‍ സര്‍ക്കാരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രധാനമന്ത്രിയുമായി ഇടപഴകിയ ഈ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ നെതന്യാഹുവും കൊവിഡ് പരിശോധനയക്ക് വിധേയമാകേണ്ടി വരുമെന്നാണ് സൂചന.
കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 14 ദിവസം ഐസൊലേഷനില്‍ കഴിയണമെന്നും കൊവിഡ് പരിശോധനയക്ക് വിധേയമാകണമെന്നുമാണ് ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്.
എന്നാല്‍ നെതന്യാഹുവിന്റെ നിരീക്ഷണം സംബന്ധിച്ചോ, തുടര്‍ന്നുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചോ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം തീരുമാനങ്ങളെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച നടന്ന പാര്‍ലമെന്റ് ചര്‍ച്ചയിലുള്‍പ്പെടെ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥന്‍ പങ്കെടുത്തിരുന്നു. ഇസ്രഈലില്‍ നിലവില്‍ കൊവിഡ് ബാധിച്ച് 15 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4247 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇസ്രഈലില്‍ പലയിടങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 15 ന് നെതന്യാഹു കൊവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനഫലം നെഗറ്റീവ് ആയിരുന്നു.
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…