കാലാവസ്ഥാ വ്യതിയാനവുമായിബന്ധപ്പെട്ട് ഈജിപ്റ്റിലെ ഷറംഅൽഷെയ്ഖിൽ നടക്കുന്ന യു.എൻകാലാവസ്ഥാ ഉച്ചകോടിയുടെ സ്പോൺണർ കൊക്കക്കോളയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളം ഊറ്റിയെടുക്കുന്ന, ഭൂമിയുടെ നെഞ്ചിലേക്ക് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്ന കൊക്കക്കോള കമ്പനി കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി പഠിക്കുന്ന ഉച്ചകോടി സ്പോൺസർ ചെയ്യുന്നതിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
2019ലെ കണക്കനുസരിച്ച് 3 മില്യൺ ടൺ പ്ലാസ്റ്റിക്കാണ് കൊക്കക്കോള പാക്കിംഗിനായും മറ്റും ഉപയോ ഗിക്കുന്നത്. കൊക്കക്കോളയുടെ പ്ലാസ്റ്റിക് ഉപയോഗം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 3 ശതമാനമാണ് വർദ്ധിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ പ്ലാസിറ്റിക് മാലിന്യം പുറന്തള്ളുന്ന കമ്പനിയും കൊക്കക്കോള തന്നെയാണ്.
കാലാവസ്ഥാ മാറ്റങ്ങൾക്ക് ഉത്തരവാദികളായവർ പാരിസ്ഥിതിക്കെടുതികൾ ഏറ്റുവാങ്ങേണ്ടിവരുന്ന വികസ്വര രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകണമോ എന്നതാണ് ഉച്ചകോടിയുടെ മുഖ്യ അജൻഡ. കേരള സർക്കാർ നിയോഗിച്ച ഹൈ പവർ കമ്മിറ്റി റിപ്പോർട്ടിൽ 216 കോടി രൂപ പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹരമായി കൊക്കക്കോള കമ്പനി നൽകണമെന്നാണ് പറയുന്നത്. എന്നാൽ അവർക്ക് നാളിതുവരെ നയാപൈസ കൊടുത്തിട്ടില്ല. പട്ടിണിപ്പാവങ്ങളുടെ കുടിവെള്ളം ഊറ്റിയുണ്ടാക്കിയ കാശ് കൊണ്ടാണോ ലോക ഭൗമ ഉച്ചകോടി നടത്തുന്നതെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ…
ഡബ്ലിൻ: വളരെ കാലത്തെ ഇടവേളയ്ക്കുശേഷം മോഹൻലാലിനും മമ്മൂട്ടിയും ഒന്നിക്കുന്ന പാട്രിയോട്ട് അയർലണ്ടിലെ തീയേറ്ററുകളിൽ റിലീസായി. ഇതിനോടകം മികച്ച പ്രതികരണങ്ങൾ നേടിയ…
വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് നൽകുന്ന ഒ സി ഐ (Overseas Citizen of India) കാർഡുകൾക്കും അവരുടെ പൗരത്വ അപേക്ഷകൾക്കും…
വൈവിധ്യമാർന്ന പാരമ്പര്യത്തിന്റെയും സാംസ്കാരിക തനിമയുടേയും വേദിയാകാൻ "CONNECT FESTIVAL 2026" തയ്യാറായിക്കഴിഞ്ഞു. Greater Cochin Club സംഘടിപ്പിക്കുന്ന "CONNECT FESTIVAL"…
കേരളത്തിലെ പ്രമുഖ പൊതുപ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ നിയമ പോരാളിയുമായ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. 2025 ഒക്ടോബറിൽ തിരുവനന്തപുരത്ത്…
നായക സങ്കൽപ്പങ്ങളെ അതിൻ്റെ പൂർണ്ണതയിലെത്തിച്ച സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ വരവ് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ…