കെയ്‌റോ: ഈജിപ്തിലെ പ്രമുഖ ബെല്ലി ഡാന്‍സറായ സമ എല്‍ മസ്രിക്ക് മൂന്ന് വര്‍ഷത്തേക്ക് തടവ് ശിക്ഷ. സോഷ്യല്‍ മീഡിയകളില്‍ അധാര്‍മികപരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്തു എന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
ടിക് ടോക്കുള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ പോസറ്റ് ചെയ്ത വീഡിയോകളുടെയും ഫോട്ടോകളുടെയും പേരില്‍ ഏപ്രിലില്‍ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പോസ്റ്റുകളില്‍ ലൈംഗികതയുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്.
എന്നാല്‍ ആരോപണം സമ നിഷേധിച്ചു. വീഡിയോകള്‍ തന്റെ ഫോണില്‍ നിന്നും അനുവാദമില്ലാതെ ആരോ ഷെയര്‍ ചെയ്തതാണെന്ന് ഇവര്‍ പറയുന്നു.
സമ ഈജിപ്തിലെ കുടുംബ തത്വങ്ങളും മൂല്യങ്ങളും ലംഘിച്ചതായും അതോടൊപ്പം അധാര്‍മ്മികത ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ ഉപയോഗിച്ചെന്നും കെയ്‌റോയിലെ കോടതി പറഞ്ഞു. തടവിനൊപ്പം 300,000 ഈജിപ്ത്യന്‍ പൗണ്ട് പിഴയായി ചുമത്തിയിട്ടുണ്ട്.
വിധിക്കെതിരെ അപ്പീല്‍ പോവുമെന്നാണ് സമ പറഞ്ഞിരിക്കുന്നത്.
2018 ലാണ് ഈജിപ്തില്‍ ഇന്റര്‍നെറ്റ് ഉപയോഗങ്ങള്‍ പൂര്‍ണമായും സെന്‍സര്‍ ചെയ്യാന്‍ സര്‍ക്കാരിന് അനുമതി നല്‍കിക്കൊണ്ട് നിയമം കൊണ്ടു വന്നത്.
ഇതിനു പിന്നാലെ ഈജിപ്തില്‍ നിരവധി ടിക്ടോക് താരങ്ങളും യുട്യൂബ് താരങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…