ധാക്ക: തെക്കൻ ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർഥി ക്യാമ്പിലൂടെ തിങ്കളാഴ്ച ഉണ്ടായ തീപിടുത്തത്തിൽ ആയിരക്കണക്കിന് വീടുകൾ നശിക്കുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.
നൂറുകണക്കിന് ടെൻറുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളുൾപ്പടെയും മറ്റ് സംവിധാനങ്ങളെല്ലാം പൂർണമായി കത്തി നശിച്ചു. ക്യാമ്പുകളിലെ റോഹിംഗ്യൻ അഭയാർഥികളുടെ നിരവധി വീടുകൾ കത്തി നശിച്ചതായും നിരവധി പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. അധികൃതർക്കോ യുഎൻഎച്ച്‌സിആറിനോ മരണസംഖ്യ സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. തീപിടിത്തത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല.
തെക്കൻ ബംഗ്ലാദേശിലെ അഭയാർഥ്യ ക്യാമ്പുകളിൽ ഒരു മില്യണിലധികം റോഹിങ്ക്യൻ അഭയാർഥികളാണ് കഴിയുന്നത്. ജനുവരിയിലും വലിയ തീപിടുത്തം ക്യാമ്പിൽ ഉണ്ടായിരുന്നു, വീടുകൾ കത്തി നശിച്ചെങ്കിലും ആളപായമുണ്ടായിരുന്നില്ല.
ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ഇസ്രയേലും…
യു കെ: വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ…
ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് 9-ാം തീയതി ശനിയാഴ്ച…
കോർക്കിലെ ലൈറ്റ് റെയിൽ സർവീസിന്റെ റൂട്ട് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് (TII) വെളിപ്പെടുത്തി. നഗരത്തിന്റെ പടിഞ്ഞാറുള്ള ബാലിൻകോളിഗിൽ നിന്ന് കിഴക്കുള്ള…