മധ്യ റഷ്യൻ നഗരമായ കസാനിലെ ഒരു ഹൈസ്‌കൂളിൽ ചൊവ്വാഴ്ച ഉണ്ടായ വെടിവയ്പിൽ 13 പേർ മരിച്ചു. റഷ്യയുടെ റിപ്പബ്ലിക് ഓഫ് ടാറ്റർസ്താന്റെ തലസ്ഥാനമായ കസാനിലെ സ്‌കൂൾ നമ്പർ 175 ൽ രണ്ട് പേർ വെടിയുതിർത്തതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ആക്രമണകാരികളിൽ ഒരാളായ 17 വയസുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എന്നാൽ രണ്ടാമത്തെ അക്രമികൾ ഇപ്പോഴും സ്‌കൂൾ കെട്ടിടത്തിനുള്ളിൽ ഉണ്ടെന്നും ഇന്റർഫാക്‌സ് റിപ്പോർട്ട് ചെയ്തു. എട്ട് വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും കൊല്ലപ്പെട്ടുവെന്നും സ്‌കൂളിന്റെ നാലാം നിലയിൽ നിന്ന് പോലീസ് മുദ്രവെച്ചതായും രണ്ടാമത്തെ ആക്രമണകാരിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
നിരവധി കുട്ടികളടക്കം 10 പേർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ ടാസ് അറിയിച്ചു. ടാറ്റർസ്ഥാൻ പ്രസിഡന്റ് റുസ്തം മിന്നിഖാനോവ് സംഭവസ്ഥലത്തെത്തിയതായി ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…