അഡ്‌ലെയ്ഡ്: ആഷസ് ടെസ്റ്റില്‍ റെക്കോഡ് പ്രകടനവുമായി ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 62 റണ്‍സെടുത്ത റൂട്ട് 1600 റണ്‍സ് പിന്നിട്ടു. ഇതോടെ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടത്തില്‍ റൂട്ട് ഇന്ത്യയുടെ മുന്‍താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറേയും സുനില്‍ ഗാവസ്‌കറേയും പിന്നിലാക്കി.
2008-ന് ശേഷം ഇത്രയും സ്‌കോര്‍ നേടുന്ന ആദ്യ താരവുമാണ് റൂട്ട്. കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടത്തില്‍ പാകിസ്താന്റെ മുഹമ്മദ് യൂസുഫ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 2016-ല്‍ 1788 റണ്‍സാണ് പാക് താരം നേടിയത്. 11 ടെസ്റ്റില്‍ നിന്ന് 99.33 ബാറ്റിങ് ശരാശരിയോടെയാണ് ഈ നേട്ടം. വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്‌സ് ആണ് രണ്ടാം സ്ഥാനത്ത്. 1976-ല്‍ 11 ടെസ്റ്റില്‍ നിന്ന് റിച്ചാര്‍ഡ്‌സ് നേടിയത് 1710 റണ്‍സാണ്. ബാറ്റിങ് ശരാശരി 90.00. 2008-ല്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രേയാം സ്മിത്ത് 1600-ന് മുകളില്‍ റണ്‍സ് നേടി മൂന്നാം സ്ഥാനം നേടി. അന്ന് 1656 റണ്‍സാണ് താരം അടിച്ചെടുത്തത്. നിലവില്‍ 1606 റണ്‍സ് അക്കൗണ്ടിലുള്ള റൂട്ട് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഈ പട്ടികയില്‍ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലാണ് സച്ചിനും ഗാവസ്‌കറും. 2010-ല്‍ സച്ചിന്‍ ടെസ്റ്റില്‍ നിന്ന് 1562 റണ്‍സ് അടിച്ചെടുത്തു. 1979-ല്‍ 1555 റണ്‍സ് ഗാവസ്‌കര്‍ നേടിയത്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…