കായംകുളം: പഴകിയ മത്സ്യം കായംകുളത്ത് നിന്നും പിടികൂടി. മൂന്നിടങ്ങളിൽ നിന്നും 6500 കിലോ മത്സ്യമാണ് പിടികൂടിയത്.
മംഗലാപുരത്തു നിന്നും കായംകുളത്തേയ്ക്ക് കൊണ്ടുവരികയായിരുന്ന 3500 കിലോ മത്സ്യവും കായംകുളത്ത് എരുവയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 2500 കിലോ പഴകിയ മത്സ്യവും കൂടാതെ പിക്അപ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന 500 കിലോ മത്സ്യവുമാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയത്.
പൊലീസും ആരോഗ്യ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്താൻ കഴിഞ്ഞത്. ഫോർമാലിൻ കലർത്തിയ മത്തി, ചൂര തുടങ്ങിയ മീനുകൾക്ക് ഒരുപാട് പഴക്കമുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
കായംകുളത്തേക്ക് കൊണ്ടുവന്ന 3500 കിലോ മത്സ്യം അവിടെയുള്ള ഒരു എജൻസിയിലേയ്ക്കാണ് കൊണ്ടുവന്നതെന്ന് ഡ്രൈവർ മൊഴി നല്കിയതായും റിപ്പോർട്ട് ഉണ്ട്.
ഇതിനെതുടർന്ന് കായംകുളത്തും പരിസരപ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…