തിരുവനന്തപുരം: കാണാതായ വെടിയുണ്ടകളുടെ എണ്ണം സംബധിച്ച് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം ക്രൈംബ്രാഞ്ച് തള്ളി, കാണാതായത് 3609 വെടിയുണ്ടകള്‍ മാത്രമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
95,000 വെടിയുണ്ടകള്‍ ചീഫ് സ്റ്റോറില്‍ നുന്നുള്ള രേഖയുമായി ഒത്ത് നോക്കിയാണ് എണ്ണം കണക്കാക്കിയത്.സിഎജി റിപ്പോര്‍ട്ടില്‍ 12,061 വെടിയുണ്ടകള്‍ കാണാനില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
1996 ജനുവരി ഒന്ന് മുതല്‍ 2018 ഒക്ടോബര്‍ വരെയുള്ള രേഖകളുമായി ഒത്ത് നോക്കിയാണ് വെടിയുണ്ടകള്‍ പരിശോധിച്ചത്.ഈ പരിശോധനയുടെ കണ്ടെത്തല്‍ ആണ് 12,061 വെടിയുണ്ടകള്‍ നഷ്ട്മായതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
തോക്കുകള്‍ കാണാതായിട്ടില്ല എന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.660 രൈഫിളുകള്‍ കാണാന്‍ ഇല്ലെന്നായിരുന്നു സിഎജി കണ്ടെത്തല്‍ എന്നാല്‍ 647 എണ്ണം എസ്എപി ക്യാമ്പിലും 13 എണ്ണം മണിപ്പൂര്‍ പോലീസിന്‍റെ കൈവശം ഉണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
അതേസമയം സിഎജി റിപ്പോര്‍ട്ട് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധം ആക്കുമ്പോഴും മുഖ്യമന്ത്രി ഡിജിപിയെ സംരക്ഷിക്കുന്ന നിലപാടില്‍ തന്നെയാണ്,വെടിയുണ്ടകള്‍ കാണാതായ സംഭവത്തിലും മറ്റ് സാമ്പത്തിക ക്രമക്കെടുകളില്‍ ഉയര്‍ന്ന ആരോപണങ്ങളിലും സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍,വെടിയുണ്ടകള്‍ കാണാതായത് അതീവ ഗുരുതരമായ സംഭവം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിക്കുന്നുണ്ട്.
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…
കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’…
വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരായ പ്രതിഷേധങ്ങളും ആക്രമണങ്ങളും വർധിക്കുന്നതിനെക്കുറിച്ച് ഏറെ ചർച്ചകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സംഭവങ്ങൾക്ക് "വംശീയ വിദ്വേഷം"…
ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ…
വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത്…
വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലണ്ടിലെ ആദ്യത്തെ കോർഡിനേറ്ററുമായ ശ്രീ. ബിപിൻ ചാന്ദ്…