തിരുവനന്തപുരം: കാണാതായ വെടിയുണ്ടകളുടെ എണ്ണം സംബധിച്ച് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം ക്രൈംബ്രാഞ്ച് തള്ളി, കാണാതായത് 3609 വെടിയുണ്ടകള്‍ മാത്രമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
95,000 വെടിയുണ്ടകള്‍ ചീഫ് സ്റ്റോറില്‍ നുന്നുള്ള രേഖയുമായി ഒത്ത് നോക്കിയാണ് എണ്ണം കണക്കാക്കിയത്.സിഎജി റിപ്പോര്‍ട്ടില്‍ 12,061 വെടിയുണ്ടകള്‍ കാണാനില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
1996 ജനുവരി ഒന്ന് മുതല്‍ 2018 ഒക്ടോബര്‍ വരെയുള്ള രേഖകളുമായി ഒത്ത് നോക്കിയാണ് വെടിയുണ്ടകള്‍ പരിശോധിച്ചത്.ഈ പരിശോധനയുടെ കണ്ടെത്തല്‍ ആണ് 12,061 വെടിയുണ്ടകള്‍ നഷ്ട്മായതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
തോക്കുകള്‍ കാണാതായിട്ടില്ല എന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.660 രൈഫിളുകള്‍ കാണാന്‍ ഇല്ലെന്നായിരുന്നു സിഎജി കണ്ടെത്തല്‍ എന്നാല്‍ 647 എണ്ണം എസ്എപി ക്യാമ്പിലും 13 എണ്ണം മണിപ്പൂര്‍ പോലീസിന്‍റെ കൈവശം ഉണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
അതേസമയം സിഎജി റിപ്പോര്‍ട്ട് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധം ആക്കുമ്പോഴും മുഖ്യമന്ത്രി ഡിജിപിയെ സംരക്ഷിക്കുന്ന നിലപാടില്‍ തന്നെയാണ്,വെടിയുണ്ടകള്‍ കാണാതായ സംഭവത്തിലും മറ്റ് സാമ്പത്തിക ക്രമക്കെടുകളില്‍ ഉയര്‍ന്ന ആരോപണങ്ങളിലും സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍,വെടിയുണ്ടകള്‍ കാണാതായത് അതീവ ഗുരുതരമായ സംഭവം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിക്കുന്നുണ്ട്.
ഒസിഐ കാർഡ് ഇല്ലാത്ത യുകെ പൗരനായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുമതി നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി. കോട്ടയം…
The 6th edition of the HELP Awards highlighted volunteering as a vital service across communities…
തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. പന്ത്രണ്ട് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത്…
സൂപ്പർ വൈസിങ് അക്കൗണ്ടിനുള്ളിൽ തന്നെ മാതാപിതാക്കൾക്ക് സമയപരിധി നിശ്ചയിക്കാനോ YouTube ഷോർട്ട്സ് ഫീഡ് പൂർണ്ണമായും ഓഫാക്കാനോ അനുവദിക്കുന്ന പുതിയ നിയന്ത്രണ…
ഐറിഷ് റോഡുകളിലെ ഓരോ 15 വാഹനങ്ങളിലും ഒന്ന് ഇൻഷുറൻസ് ഇല്ലാത്തതോ രജിസ്റ്റർ ചെയ്യാത്തതോ ആണെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐറിഷ്…
ഡാളസ്: പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം "സ്വർഗീയ നാദം" സംഘടിപ്പിക്കുന്ന 'സാധു കീർത്തനം' ലൈവ്…