ആലപ്പുഴ: കുട്ടനാട് പുളിങ്കുന്നിലെ അനധികൃത പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം ആറായി. പൊള്ളലേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടുപേർ കൂടി മരിച്ചു.
പുളിങ്കുന്ന് കരിയിൽച്ചിറയിൽ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ്, കന്നിട്ടച്ചിറ ബിന്ദു സതീഷ് എന്നിവരാണ് മരിച്ചത്. ഈ മാസം 20 നാണ് ജനവാസമേഖലയിൽ പ്രവർത്തിച്ചുവന്ന പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറിയുണ്ടായത്.
അപകടത്തിന് കാരണക്കാരായ പടക്ക നിർമ്മാണ ശാല ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തു പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കൊച്ചുമോൻ ആന്റണി പുരയ്ക്കൽ, ബന്ധു ബിനോയ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് പടക്ക നിർമ്മാണ ശാല.പടക്ക വിൽപ്പനയ്ക്കുള്ള ലൈസന്‍സ് മാത്രമാണ് ഇതിനുണ്ടായിരുന്നത്. ഇതിന്റെ മറവിലാണ് പടക്ക നിർമ്മാണെ നടത്തിയിരുന്നത്.
ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ അയർലണ്ടിലെ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് എന്റർപ്രൈസ് വകുപ്പിന് കൂട്ടായ…
സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.…
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…