തിരുവനന്തപുരം: ഡിജിപിയ്ക്ക് കുരുക്ക് മുറുകുന്നു. സംസ്ഥാന പൊലീസ് സേന ബുള്ളറ്റ് പ്രൂഫ് കാറുകൾ ടെണ്ടർ വിളിക്കാതെ വാങ്ങിയത് ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്നാണെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറത്ത്.
ഗുരുതരമായ ക്രമക്കേടെന്ന് സിഎജി കണ്ടെത്തിയ ഉത്തരവിന് ആധാരമായ തെളിവാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
കഴിഞ്ഞ വർഷം മെയ് ഒന്നിനാണ് കാറുകൾ വാങ്ങാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ടെൻഡർ വിളിക്കാതെ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സുമായി ഡിജിപി കരാറിലേർപ്പെടുകയായിരുന്നു.
ഇതിന് എത്ര തുകയാണ് വേണ്ടതെന്നും മുൻകൂറായി 30 ശതമാനം കമ്പനിക്ക് നൽകണമെന്നുമുള്ള കാര്യങ്ങൾ ഡിജിപി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഓപ്പണ്‍ ടെണ്ടര്‍ വിളിക്കുമ്പോള്‍ കാലതാമസം നേരിടും, സുരക്ഷയെ ബാധിക്കും എന്നീ കാരണങ്ങള്‍ ഡിജിപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡിജിപി അയച്ച കത്തില്‍ യാതൊരു തുടര്‍ പരിശോധനയും ഇല്ലാതെ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഈ ചട്ടലംഘനത്തിന് സര്‍ക്കാരും ഒത്താശ ചെയ്തെന്ന്‍ വ്യക്തമാകുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഡാളസ്: പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം "സ്വർഗീയ നാദം" സംഘടിപ്പിക്കുന്ന 'സാധു കീർത്തനം' ലൈവ്…
ഫ്ലോറിഡ: ഫ്ലോറിഡയിലെ ലീസ്ബെർഗിൽ ഒരു സ്ത്രീയെ ആക്രമിച്ച നായയെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ നായയുടെ ഉടമസ്ഥൻ വെടിയേറ്റ് മരിച്ചു.43 വയസ്സുകാരനായ മാത്യു…
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച ഞെട്ടിക്കുന്ന പിഴവിൽ ഡോക്ടർക്കെതിരെ നിയമനടപടി. 2024 ഓഗസ്റ്റിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ അലബാമ സ്വദേശിയായ…
മിസ്റ്ററി ത്രില്ലർ ജോണറിൽ യുവനിരയെ അണിനിരത്തി സുവിൻ. എസ് സോമശേഖരൻതിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ…
വേനൽക്കാലത്ത് വൈദ്യുതി വില 4% മുതൽ 9% വരെ ഉയരുമെന്ന് ഊർജ്ജ മന്ത്രി മുന്നറിയിപ്പ് നൽകി.ആഗോള സമ്മർദ്ദങ്ങൾ കാരണം വിലകളെ…
ഹൂസ്റ്റൺ: അർത്തെമിസ് 2 ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തിയ നാസ കമാൻഡർ റീഡ് വൈസ്മാൻ തന്റെ ബഹിരാകാശ അനുഭവങ്ങളെക്കുറിച്ച് മനസ്…