Categories: Kerala

മോഷ്ടാക്കളെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു.

മലപ്പുറം: മോഷ്ടാക്കളെന്ന് ആരോപിച്ച് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മലപ്പുറത്തെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചായിരുന്നു ആക്രമണം നടന്നത്. പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യമുണ്ടെന്നും മോഷ്ടാക്കളാണെന്ന് ആരോപിച്ചുകൊണ്ടുമായിരുന്നു മര്‍ദ്ദനം.

ഞായറാഴ്ച രാത്രി ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തിയ ഷറഫുദ്ദീന്‍, നവാസ് എന്നീ യുവാക്കളെയാണ് മോഷ്ടാക്കളെന്ന് ആരോപിച്ച് നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. നീണ്ട നേരം ഇവരെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പരപ്പനങ്ങാടി പൊലിസെത്തിയാണ് ഇരുവരെയും മോചിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചത്.

കമ്പി, പൈപ്പ്, മരത്തടി തുടങ്ങിയ മാരകായുധങ്ങള്‍കൊണ്ട് മാര്‍ദ്ദിക്കുകയായിരുന്നു. ഒന്നും പറയാന്‍ സമ്മതിക്കാതെ കൂട്ടമായി ആക്രമിക്കുകയും കെട്ടിയിടുകയുമായിരുന്നു. പിന്നീട് വന്നവരെല്ലാം നിറുത്താതെ മര്‍ദ്ദിച്ചു. പേര് ചോദിച്ച ശേഷമായിരുന്നു അക്രമമെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

‘ആദ്യ അടിയില്‍ തന്നെ തലപൊട്ടി രക്തമൊലിക്കാന്‍ തുടങ്ങിയിരുന്നു. ദാഹിച്ചു വലഞ്ഞു വെള്ളം ചോദിച്ചിട്ടും ആരും നല്‍കാന്‍ തയ്യാറായില്ല. പൊലിസിലേല്‍പിക്കാന്‍ വരെ പറഞ്ഞിട്ടും ആരും കേട്ടില്ല. അവര്‍ പൊലിസിനെ വിളിക്കുന്നത് കണ്ടിട്ടില്ല. എങ്ങിനെയൊ പൊലിസെത്തി കെട്ടഴിച്ചുവിടുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.’ ആക്രമണത്തിനിരയായ ഷറഫുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘നൂറിന് മുകളില്‍ ആളുകളുണ്ടായിരുന്നു. ഫോണില്‍ നിന്നും സഹോദരനെ വിളിക്കാന്‍ ശ്രമിച്ചതും അവര്‍ ഫോണ്‍ പിടിച്ചുവാങ്ങി. പിന്നീട് സഹോദരന്‍ തിരിച്ചുവിളിച്ചപ്പോഴും വളരെ മോശമായാണ് അവര്‍ സംസാരിച്ചത്. പിന്നീട് സഹോദരന്റെ മകന്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോഴേക്കും അവനെയും മര്‍ദ്ദിച്ചു.’ ഷറഫുദ്ദീന്‍ പറഞ്ഞു.

പൊലിസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അക്രമം നടത്തിയ പ്രദേശവാസികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെന്നും സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് ചൊവ്വാഴ്ചയാണ് തന്റെ മൊഴിയെടുത്തതെന്നും ഷറഫുദ്ദീന്‍ കുറ്റപ്പെടുത്തി.

ആള്‍ക്കൂട്ടം തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് മൊഴി നല്‍കിയിട്ടും പ്രദേശത്ത് സംഘര്‍ഷമുണ്ടായി എന്ന് മാത്രമാണ് പൊലിസ് രേഖപ്പെടുത്തിയതെന്നും അത്തരത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും ഷറഫുദ്ദീന്‍ അറിയിച്ചു.

Newsdesk

Recent Posts

കാലഹരണപ്പെട്ട IRP കാർഡുമായി യാത്ര ചെയ്യുന്നവർക്കായി താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തി

2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…

13 hours ago

20th Garshom International Awards Announced

Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…

15 hours ago

DART ക്രിസ്മസ് സീസൺ ലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യം മുതൽ സർവീസ് ആരംഭിക്കും

ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…

15 hours ago

2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…

16 hours ago

അടിയന്തര സാഹചര്യങ്ങൾക്കായി പണം കൈവശം സൂക്ഷിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം

കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…

18 hours ago

മൈൻഡിന് പുതിയ നേതൃത്വം

ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട്  സിജു ജോസ് തുടരും.…

1 day ago