തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡിന്റെ മറവില്‍ വഞ്ചനയാണ് നടന്നതെന്നും ലാവ്‌ലിന്‍ കേസിനേക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗ്‌ളര്‍ ഇടപാടെന്നും അദ്ദേഹം പറഞ്ഞു.
സ്പ്രിംഗ്‌ളര്‍ ഇടപാടിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
അനധികൃതമായി സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറിയ നടപടി സി.പി.ഐ.എമ്മിന്റെ നയത്തിന് എതിരാണെന്നും ഈ വിഷയത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റെയും നിലപാട് എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
അന്താരാഷ്ട്ര കരാറിലെ വ്യവസ്ഥകളെന്തൊക്കെയാണെന്നും ഇതില്‍ സര്‍ക്കാരിന്റെ നേട്ടമെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു.
‘വിവാദ കമ്പനിയായ സ്പ്രിംഗ്‌ളറിനെ കേരളത്തിലേക്ക് ക്ഷണിച്ചതാരാണ്? ഇതിലെ അന്താരാഷ്ട്ര കരാറുകളെന്തൊക്കെയാണ് ? ഈ കരാറില്‍ സര്‍ക്കാരിന്റെ നേട്ടമെന്താണ്? ഈ കരാര്‍ മന്ത്രിസഭ പരിശോധിച്ചിരുന്നോ?,’ മുല്ലപ്പള്ളി ചോദിച്ചു.
കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോഗ്യ-തദ്ദേശ വകുപ്പുകള്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നോ എന്നും ഐ.ടി സെക്രട്ടറി കരാറില്‍ ഒപ്പിടുമ്പോള്‍ തീയ്യതി ചേര്‍ക്കാതെന്താണെന്നും അദ്ദേഹം ചോദിച്ചു.
കൊവിഡ് രോഗികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഈ കമ്പനിയാണ്. ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയുടെ മുന്നില്‍ ഉള്ളപ്പോഴാണ് സര്‍ക്കാര്‍ ഈ അഴിമതി നടത്തിയതെന്നും
മുഖ്യമന്ത്രിക്ക് എന്ത് തൊലിക്കട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പിണറായി രാജി വെച്ച് അന്വേഷണം നേരിടണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.ബി.ഐ തന്നെ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന എക്സൈസ് തീരുവയിൽ നൽകിയ ഇളവ് സെപ്റ്റംബർ 1 വരെ നീട്ടാനുള്ള സർക്കാർ തീരുമാനം പുതിയ ഇന്ധന പ്രതിഷേധങ്ങൾ ഭയന്നെടുത്തതല്ലെന്ന്…
അയർലണ്ടിലെ എല്ലാ എടിഎമ്മുകളുടെയും (ATM) പണസേവന കേന്ദ്രങ്ങളുടെയും (Cash Service Points) സ്ഥാനം പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന പുതിയ…
യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്ന് അയർലണ്ടിലേക്ക് എത്തുന്ന ഓൺലൈൻ വാങ്ങലുകൾക്ക് ജൂലൈ 1 മുതൽ പുതിയ കസ്റ്റംസ് ചാർജുകൾ നിലവിൽ…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ഉത്സവ് 2026 ജൂലൈ 4-ന്…
ദമ്മാം: വായനാദിനത്തിൽ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം. ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’…
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…