ന്യൂഡല്‍ഹി: പാലാരിവട്ടം പാലം പുതുക്കി പണിയാമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാറിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ഭാരപരിശോധന വേണമെന്ന ഹൈകോടതി ഉത്തരവ് ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കി.
പൊതുതാൽപര്യം കണക്കിലെടുത്ത് സർക്കാറിന് മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. പാലാരിവട്ടം പാലം സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തൽ മൂന്നംഗ ബെഞ്ച് ശരിവെക്കുകയും ചെയ്തു.
പാലം അടച്ചതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കേരള സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പാലത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഐ.ഐ.ടി റിപ്പോർട്ടിൽ പറയുന്നു. അതിനാൽ പാലത്തിൽ ഭാരപരിശോധന നടത്താൻ സാധിക്കില്ലെന്നും എ.ജി വ്യക്തമാക്കി.
നിലവിലുള്ള പാലം പൊളിച്ച് പുനര്‍നിര്‍മിക്കാനുള്ള മുൻ ഡി.എം.ആർ.സി ചെയർമാൻ ഇ. ശ്രീധരന്‍റെ ശിപാര്‍ശയും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
നിർമാണകമ്പനിയുടെ ആവശ്യം അംഗീകരിച്ച ഹൈകോടതി, പാലത്തിൽ ഭാരപരിശോധന നടത്താമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഭാരപരിശോധനക്ക് ശേഷം തുടർനടപടി ആലോചിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഭാരപരിശോധന നടത്തിയാൽ ജനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉണ്ടാകുമെന്നാണ് സംസ്ഥാന സർക്കാർ പ്രധാനമായി വാദിച്ചത്.
റോം: മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിച്ച് പുതിയ ബിഷപ്പുമാരെ വാഴിച്ച തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍…
പഴയ പെട്രോൾ, ഡീസൽ കാറുകൾ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രോത്സാഹനം നൽകുന്നതിനായി അയർലൻഡ് സർക്കാർ പ്രഖ്യാപിച്ച ICE2EV പൈലറ്റ്…
ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ കനത്ത ഉഷ്ണതരംഗം അനുഭവപ്പെടുകയാണ്. 80 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ താപനില ഏറ്റവും…
വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്കായി (OCI കാർഡ് ഉടമകൾ) വലിയ ആശ്വാസ വാർത്തയുമായി ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ. നിലവിലുള്ള…
അരണ്ട വെളിച്ചത്തിൽ ഒറ്റപ്പെട്ട ഒരു വീട്. വീട്ടിലേക്കു നീളുന്ന വഴിയിൽ കൗതുകമുള്ള ഒരു വെളുത്ത നായ. ഒരു വിൽച്ചെയറിൽ…
തുടരും സിനിമയിലൂടെ പ്രേക്ഷകരുടെ കൗതുകമായി മാറിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പൊലീസ് യൂണിഫോമിലുള്ള വലിയ പോസ്റ്റർ.താഴെ ഓടുന്ന…