Categories: Kerala

കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ അറുന്നൂറോളം രക്ഷാപ്രവർത്തകർ ക്വാറന്റീനിൽ പ്രവേശിച്ചു

മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ അറുന്നൂറോളം രക്ഷാപ്രവർത്തകർ ക്വാറന്റീനിൽ പ്രവേശിച്ചു. മലപ്പുറം ജില്ല കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചതാണ് ഇക്കാര്യം. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിരുന്ന ഷബീർ എ.പി ഹോം ക്വാറന്റീനിൽ ആണ്.

‘ഒരു വലിയ ശബ്ദം കേട്ട് ഞങ്ങൾ സ്ഥലത്തെത്തി. ഞാൻ അവിടെ എത്തുമ്പോൾ 10-15 പേർ നേരത്തെ തന്നെ എത്തിയിരുന്നു. കനത്ത മഴയായിരുന്നു. തുടക്കത്തിൽ വിമാനം തീ പിടിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാൽ, യാത്രക്കാരുടെ നിലവിളി കേട്ടപ്പോൾ എല്ലാം മറന്ന് അവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു’ – അതേസമയം സംഭവത്തെക്കുറിച്ച് ഷബീർ ഓർത്തെടുത്തു.

കരിപ്പൂർ വിമാനത്താവളം ഉൾപ്പെടുന്ന പ്രദേശം കൺടയിൻമെന്റ് സോണിൽ ആയിരുന്നെങ്കിലും അപകടത്തിൽപ്പെട്ട യാത്രക്കാരെ സഹായിക്കുന്നതിൽ നിന്ന് നാട്ടുകാരെ അത് തടഞ്ഞില്ല.

“കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ നിലവിളിക്കുന്നുണ്ടായിരുന്നു. ഒത്തിരി പേർക്ക് ഗുരുതര പരിക്ക് പറ്റി ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ജീവനുകൾ രക്ഷിക്കുന്നതിനെക്കുറിച്ച് അല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഞങ്ങൾ ആലോചിച്ചില്ല. ശരിക്ക് പറഞ്ഞാൽ കൊറോണ വൈറസിനെക്കുറിച്ച് കാര്യമായി ഒന്നും ചിന്തിച്ചിരുന്നില്ല. കാരണം, ആളുകളുടെ ജീവൻ രക്ഷിക്കുന്നത് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചിലർക്ക് മാസ്ക്ക് പോലും ഉണ്ടായിരുന്നില്ല” – ഷബീർ പറഞ്ഞു.

ഓട്ടോ, കാർ, ജീപ്പ് തുടങ്ങിയ സ്വകാര്യ വാഹനങ്ങളിലാണ് ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയത്. ദുബായിൽ നിന്നെത്തിയ വിമാനം ആയിരുന്നു അപകടത്തിൽപ്പെട്ടത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർ 14 ദിവസത്തെ ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. അപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

Newsdesk

Recent Posts

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: 12 മരണം സ്ഥിരീകരിച്ചു, മരണ സംഖ്യ ഉയരുന്നു

തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. പന്ത്രണ്ട് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത്…

18 hours ago

ടീൻഏജുക്കാർക്കുള്ള സ്‌ക്രീൻ ടൈം ലിമിറ്റ് പ്രഖ്യാപിച്ച് യൂട്യൂബ്

സൂപ്പർ വൈസിങ് അക്കൗണ്ടിനുള്ളിൽ തന്നെ മാതാപിതാക്കൾക്ക് സമയപരിധി നിശ്ചയിക്കാനോ YouTube ഷോർട്ട്സ് ഫീഡ് പൂർണ്ണമായും ഓഫാക്കാനോ അനുവദിക്കുന്ന പുതിയ നിയന്ത്രണ…

2 days ago

ഐറിഷ് റോഡുകളിൽ 15ൽ ഒരു വാഹനത്തിന് ഇൻഷുറൻസ് ഇല്ല

ഐറിഷ് റോഡുകളിലെ ഓരോ 15 വാഹനങ്ങളിലും ഒന്ന് ഇൻഷുറൻസ് ഇല്ലാത്തതോ രജിസ്റ്റർ ചെയ്യാത്തതോ ആണെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐറിഷ്…

2 days ago

സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഏപ്രിൽ 24-ന്

ഡാളസ്: പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം "സ്വർഗീയ നാദം" സംഘടിപ്പിക്കുന്ന 'സാധു കീർത്തനം' ലൈവ്…

2 days ago

സ്ത്രീയെ ആക്രമിച്ച നായയെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഉടമ കൊല്ലപ്പെട്ടു; പ്രതിക്കായി തെരച്ചിൽ

ഫ്ലോറിഡ: ഫ്ലോറിഡയിലെ ലീസ്ബെർഗിൽ ഒരു സ്ത്രീയെ ആക്രമിച്ച നായയെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ നായയുടെ ഉടമസ്ഥൻ വെടിയേറ്റ് മരിച്ചു.43 വയസ്സുകാരനായ മാത്യു…

2 days ago

ഫ്ലോറിഡയിൽ ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്ത ഡോക്ടർക്കെതിരെ കുറ്റപത്രം

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച ഞെട്ടിക്കുന്ന പിഴവിൽ ഡോക്ടർക്കെതിരെ നിയമനടപടി. 2024 ഓഗസ്റ്റിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ അലബാമ സ്വദേശിയായ…

2 days ago