Categories: Gulf

വീസ കച്ചവടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ കുവൈത്തിലുള്ള ഒരു ലക്ഷം പ്രവാസികളെ പുറത്താക്കും

കുവൈത്ത് സിറ്റി: വീസ കച്ചവടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ കുവൈത്തിലുള്ള ഒരുലക്ഷം വിദേശികളെ ഈ വർഷം അവസാനത്തോടെ കുവൈത്തിൽ നിന്നു പുറത്താക്കും. അത്തരത്തിലുള്ള 450 കമ്പനികളുണ്ടെന്നാണു കണ്ടെത്തിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനും അവിദഗ്ധ തൊഴിലാളികളുടെ അമിത സാന്നിധ്യം കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് നടപടി.

വിവിധ കമ്പനികളുടെ വീസയിൽ എത്തിയ വിദേശികൾക്ക് പ്രസ്തുത സ്ഥാപനങ്ങളിൽ ജോലി ലഭിക്കാറില്ല. പകരം അവർ തൊഴിൽ വിപണിയിൽ തൊഴിൽതേടി അലയുകയാണ് പതിവ്. മിക്ക കമ്പനികൾക്കുമാകട്ടെ ഓഫിസ് പോലും ഉണ്ടാകാറില്ല. 450 കമ്പനികളിൽ 300 എണ്ണത്തിനും യാതൊരു വാണിജ്യ ഇടപാടുകളും ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വീസ കച്ചവടക്കാർക്കെതിരെ കർശന നിലപാടാണ് ഈയിടെയായി അധികൃതർ സ്വീകരിക്കുന്നത്. താമസാനുമതികാര്യ വിഭാഗവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം 535 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അവരിൽ 55 സ്വദേശികളും ഉൾപ്പെടും.

ഫാമുകളുടെ മറവിലും വ്യാപകമായ തോതിൽ വീസ കച്ചവടം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വീസ കച്ചവടം വഴി കഴിഞ്ഞ രണ്ട് വർഷത്തിനിടെ വ്യാജകമ്പനികൾ 66 ദശലക്ഷം ദിനാർ സമ്പാദിച്ചതായാണ് കണക്ക്. 30,000 പേരെയെങ്കിലും അത്തരത്തിൽ കുവൈത്തിൽ എത്തിച്ചിട്ടുമുണ്ട്. അറബ്, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് വീസക്കച്ചവടത്തിന് ഇരയായി കുവൈത്തിൽ എത്തുന്നവരിൽ ഏറെയും. 1,500 ദിനാറിന് മുകളിലാണ് ഓരോരുത്തരും വീസയ്ക്ക് നൽകുന്ന തുക.

വിദേശികളുടെ എണ്ണം: അവലോകനം ചെയ്യാൻ മനുഷ്യാവകാശ സമിതി

കുവൈത്ത് സിറ്റി ∙ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനു സർക്കാരിന്റെയും പാർലമെന്റിന്റെയും മുൻപാകെയുള്ള നിർദേശങ്ങൾ അവലോകനം ചെയ്യാൻ പാർലമെന്റിന്റെ മനുഷ്യാവകാശ സമിതി. ഇതു സംബന്ധിച്ച് സാമൂ‍ഹിക-തൊഴിൽ മന്ത്രി മറിയം അൽ അഖീലുമായി സമിതി അംഗങ്ങൾ ചർച്ച നടത്തും. പ്രധാനമായും 7 നിർദേശങ്ങളാണ് സമിതി മുൻപാകെയുള്ളത്. ഓരോ രാജ്യത്തു നിന്നും റിക്രൂട്ട് ചെയ്യാവുന്ന തൊഴിലാളികളുടെ എണ്ണം നിർണയിച്ചുനൽകുക, പൊതുമേഖലയിൽ ഒരുലക്ഷം വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുക, അവിദഗ്ധ തൊഴിലാളികളുടെ എണ്ണം 25% കുറക്കുന്നതിന് സ്മാർട് റിക്രൂട്മെന്റ് സംവിധാനം ഏർപ്പെടുത്തുക, താത്കാലിക തൊഴിൽ കരാറുകളിൽ 30% കുറവ് വരുത്തുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. സ്വദേശികളും വിദേശികളും തമ്മിൽ ജനസംഖ്യാ അനുപാതത്തിലുള്ള അസന്തുലനം സാമൂഹികവും സുരക്ഷാപരവും സാമ്പത്തികവും സാംസ്കാരികവുമായ ദോഷഫലങ്ങൾ ഉളവാക്കുന്നുവെന്ന വിലയിരുത്തലുമുണ്ട്. 2005-2019 കാലത്ത് രാജ്യത്ത് സ്വദേശികളുടെ എണ്ണത്തിൽ 55% വർധനയുണ്ടായപ്പോൾ വിദേശി ജനസംഖ്യ 130% വർധിച്ചതായാണ് കണക്ക്.

Newsdesk

Recent Posts

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: 12 മരണം സ്ഥിരീകരിച്ചു, മരണ സംഖ്യ ഉയരുന്നു

തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. പന്ത്രണ്ട് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത്…

18 hours ago

ടീൻഏജുക്കാർക്കുള്ള സ്‌ക്രീൻ ടൈം ലിമിറ്റ് പ്രഖ്യാപിച്ച് യൂട്യൂബ്

സൂപ്പർ വൈസിങ് അക്കൗണ്ടിനുള്ളിൽ തന്നെ മാതാപിതാക്കൾക്ക് സമയപരിധി നിശ്ചയിക്കാനോ YouTube ഷോർട്ട്സ് ഫീഡ് പൂർണ്ണമായും ഓഫാക്കാനോ അനുവദിക്കുന്ന പുതിയ നിയന്ത്രണ…

2 days ago

ഐറിഷ് റോഡുകളിൽ 15ൽ ഒരു വാഹനത്തിന് ഇൻഷുറൻസ് ഇല്ല

ഐറിഷ് റോഡുകളിലെ ഓരോ 15 വാഹനങ്ങളിലും ഒന്ന് ഇൻഷുറൻസ് ഇല്ലാത്തതോ രജിസ്റ്റർ ചെയ്യാത്തതോ ആണെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐറിഷ്…

2 days ago

സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഏപ്രിൽ 24-ന്

ഡാളസ്: പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം "സ്വർഗീയ നാദം" സംഘടിപ്പിക്കുന്ന 'സാധു കീർത്തനം' ലൈവ്…

2 days ago

സ്ത്രീയെ ആക്രമിച്ച നായയെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഉടമ കൊല്ലപ്പെട്ടു; പ്രതിക്കായി തെരച്ചിൽ

ഫ്ലോറിഡ: ഫ്ലോറിഡയിലെ ലീസ്ബെർഗിൽ ഒരു സ്ത്രീയെ ആക്രമിച്ച നായയെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ നായയുടെ ഉടമസ്ഥൻ വെടിയേറ്റ് മരിച്ചു.43 വയസ്സുകാരനായ മാത്യു…

2 days ago

ഫ്ലോറിഡയിൽ ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്ത ഡോക്ടർക്കെതിരെ കുറ്റപത്രം

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച ഞെട്ടിക്കുന്ന പിഴവിൽ ഡോക്ടർക്കെതിരെ നിയമനടപടി. 2024 ഓഗസ്റ്റിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ അലബാമ സ്വദേശിയായ…

2 days ago