Categories: Kerala

സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതരപരിക്കേറ്റ് യാത്രക്കാരന്‍ ആശുപത്രിയില്‍

ബത്തേരി: സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതരപരിക്കേറ്റ് യാത്രക്കാരന്‍ ആശുപത്രിയില്‍. കാര്യമ്പാടി സ്വദേശി ജോസഫിനാണ് പരിക്കേറ്റത്. മകള്‍ ബസില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് ബസ് മുന്നോട്ട് എടുത്തതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ജോസഫിനെ ബസില്‍ നിന്നും ബലം പ്രയോഗിച്ച് തള്ളിയിട്ടത്.

ബസില്‍ നിന്നും ജീവനക്കാര്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് പുറത്തേക്ക് വീണ ജോസഫിന്റെ തുടയെല്ലും കാല്‍മുട്ടിലെ ചിരട്ടയും തകര്‍ന്നു. ബസിന്റെ പിന്‍ചക്രം കാലില്‍ കയറിയതാണ് ഗുരുതരപരിക്കുകള്‍ക്ക് കാരണമായത്.

ഇന്നലെ വൈകീട്ട് ബത്തേരിയില്‍ നിന്നും മീനങ്ങാടിയിലേക്ക പോകുകയായിരുന്ന ജോസഫും മകള്‍ നീതുവും അമ്പത്തിനാല് എന്ന ബസ് സ്റ്റോപ്പിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്.

നീതു ബസില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പേ ബസെടുത്തപ്പോള്‍ റോഡില്‍ വീഴുകയായിരുന്നു. നീതുവിന്റെ കൈയ്ക്കും പരിക്ക് പറ്റിയിട്ടുണ്ട്.

പക്ഷെ ബസ് നിര്‍ത്താതെ പോയി. ബസില്‍ നിന്നും ഇറങ്ങി നില്‍ക്കുകയായിരുന്ന ജോസഫ് ഇത് കണ്ട് മുന്‍വാതില്‍ വഴി ഓടിക്കയറി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചു. ബസ് നിര്‍ത്താന്‍ തയ്യാറാകാതിരുന്ന ജീവനക്കാര്‍ ഇയാളെ പുറത്തേക്ക് തള്ളിയിട്ടു. തുടര്‍ന്ന് ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കല്‍പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസഫിനെ വിദഗ്ദ്ധ ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ആശുപത്രിയിലെത്തിയ കണ്ടക്ടര്‍ അടക്കമുള്ള ബസ് ജീവനക്കാര്‍ ആദ്യം തങ്ങളുടെ ഭാഗത്താണ് തെറ്റെന്ന് സമ്മതിക്കുകയും ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്ന് ഉറപ്പു നല്‍കിയെങ്കിലും പിന്നീട് മാറ്റിപ്പറയുകയായിരുന്നു.

ബസ് ഉടമകളുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്ന് പ്രത്യേകിച്ച് നഷ്ടപരിഹാരമൊന്നും നല്‍കാന്‍ കഴിയില്ലെന്നും നിയമപരമായി മുന്നോട്ട് പോകണമെങ്കില്‍ ആയിക്കോളൂ എന്നുമാണ് ജീവനക്കാര്‍ അറിയിച്ചതെന്നും മകള്‍ നീതു അറിയിച്ചു.

പരശുറാം എന്ന് പേരുള്ള ബസിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മീനങ്ങാടി പൊലിസ് അറിയിച്ചു.
സ്‌റ്റോപ്പില്‍ നിന്നിരുന്ന വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരിക്കുന്നതിനാണ് വേണ്ടിയാണ് താന്‍ ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തതാണ് വീഴാന്‍ കാരണമെന്നാണ് നീതു പറയുന്നത്.

സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരിക്കാന്‍ സ്റ്റോപ്പില്‍ നിന്നും ബസ് വേഗത്തില്‍ മുന്നോട്ട് എടുക്കുന്ന രീതി സ്വകാര്യ ബസുകള്‍ക്ക് പതിവാണെന്നും ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

Newsdesk

Recent Posts

മാർച്ച് 19 ന് റിലീസ് ‘ആട് 3’ ക്ക് പുതിയ പോസ്റ്റർ എത്തി

ആയുധങ്ങൾ കൈയ്യിലേന്തി പ്രതിരോധത്തിൻ്റേയും, പ്രതികാരത്തിൻ്റേയും, രോഷവുമായി ഷാജി പാപ്പനും സംഘവും പ്രത്യക്ഷപ്പെടുന്ന ആട് 3 യുടെ പുതിയ പോസ്റ്റർ എത്തി.മാർച്ച്…

8 hours ago

കോർക്കിലെ യൂറോപ്യൻ ആസ്ഥാനത്ത് ആപ്പിൾ പുതിയ ഓഫീസ് കെട്ടിടം തുറന്നു

കോർക്കിലെ ആപ്പിളിന്റെ യൂറോപ്യൻ ആസ്ഥാനത്ത് പുതിയ ഓഫീസ് കെട്ടിടം ഔദ്യോഗികമായി തുറന്നു. 1,300 ജീവനക്കാരെ ഇവിടെ ഉൾക്കൊള്ളുന്നതിന് സാധിക്കും. കോർക്കിലെ…

21 hours ago

ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ സി.ഡി.സി തലവനായി ചുമതലയേറ്റു

വാഷിംഗ്‌ടൺ: അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ആക്ടിംഗ് ഡയറക്ടറായി ഇന്ത്യൻ വംശജനായ…

23 hours ago

ഫ്ലോറിഡയിലെ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു

ഫ്ലോറിഡ: ഫെബ്രുവരി 17 ചൊവ്വാഴ്ച ഫ്ലോറിഡയിലെ ഒരു വീട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ…

23 hours ago

ഒക്ലഹോമയിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

ഒക്ലഹോമ:ഒക്ലഹോമയിലെ മസ്റ്റാങ് പബ്ലിക് സ്കൂളിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഫെഡറൽ ഇമിഗ്രേഷൻ അധികൃതരുടെ…

23 hours ago

19 മൈൽ അകലെയുള്ള സ്കൂളിലേക്ക് മകനെ തനിച്ച് നടക്കാനയച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ

സാൻ അന്റോണിയോ: മദ്യലഹരിയിലായിരുന്ന മാതാവ് 12 വയസ്സിൽ താഴെ പ്രായമുള്ള മകനെ ഫോൺ പോലും നൽകാതെ 19 മൈൽ അകലെയുള്ള…

23 hours ago