Categories: Kerala

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കി സി.പി.ഐ.എം കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കി സി.പി.ഐ.എം കേന്ദ്ര നേതൃത്വം. തിരുവനന്തപുരത്ത് വെച്ചു ജനുവരിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ രാഷ്ട്രീയകാര്യ റിപ്പോര്‍ട്ടിലാണ് ശബരിമല യുവതി പ്രവേശനത്തെ പിന്തുണക്കുന്ന നിലപാട് സി.പി.ഐ.എം വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ രംഗത്തും സ്ത്രീ സമത്വം ഉറപ്പാക്കുന്നതിനൊപ്പം തന്നെയാണ് പാര്‍ട്ടി നില്‍ക്കുന്നതെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ശബരിമല വിധി വിശാലബെഞ്ചിന് വിടാനുള്ള സുപ്രീംകോടതി തീരുമാനത്തെയും വിമര്‍ശിക്കുന്നുണ്ട്.

‘ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018ലെ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളിക്കളയണമായിരുന്നു.’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരജികള്‍ പരിശോധിക്കാന്‍ ഒമ്പതംഗ വിശാല ബെഞ്ചിനെ നിയമിച്ചത് ചിട്ടവട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

‘മറ്റു ബെഞ്ചുകളുടെ പരിഗണനയിലുണ്ടായരുന്ന വ്യത്യസ്ത മതങ്ങളിലെ സ്ത്രീകളുടെ അവകാശം സംബന്ധിച്ച ഹരജികള്‍ ശബരിമല വിശാലബെഞ്ചിന്റെ കീഴിലാക്കിയത് വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു. പുനപരിശോധന ഹരജികള്‍ അനുവദിച്ചതിലൂടെ 2018ലെ വിധി നടപ്പിലാക്കാതിരക്കുക മാത്രമല്ല, വിഷയത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്‌തെന്നും’ കേന്ദ്ര കമ്മിറ്റി വ്യക്തമാക്കുന്നു.

സുപ്രീംകോടതി എത്രയും വേഗം യുവതീപ്രവേശന വിഷയത്തില്‍ കൃത്യവും വ്യക്തവുമായ വിധി പ്രഖ്യാപിക്കണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെടുന്നു.

ദേശീയ – അന്തര്‍ദേശീയ വിഷയങ്ങളിലുള്ള കേന്ദ്ര കമ്മിറ്റിയുടെ നിലപാട് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിലാണ് ശബരീമല യുവതീപ്രവേശനം സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ തീരുമാനം അറിയിച്ചിട്ടുള്ളത്.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സ്റ്റേ ചെയ്യാതെ തന്നെ പുനപരിശോധന ഹരജികള്‍ വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി തീരുമാനം ആശയക്കുഴപ്പം നിറഞ്ഞതാണെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.

2018ലെ ശബരിമല സ്ത്രീ പ്രവേശന വിധിയ്ക്ക് ശേഷം സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ നേതൃത്വത്തില്‍ വനിതാ മതില്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയം ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് പാര്‍ട്ടി എടുത്ത നിലപാട് മൂലമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി വിധി വന്ന ശേഷം ശബരിമലയില്‍ അമ്പത് വയസ്സിന് താഴെയുള്ള സ്ത്രീകള്‍ പ്രവേശിക്കാതിരിക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഐ.ഡി കാര്‍ഡ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

2018ലെ വിധിക്ക് സ്‌റ്റേ ഇല്ലാത്തതിനാല്‍ ശബരിമലയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു.

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

8 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

10 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

14 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

15 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago