തിരുവനന്തപുരം: കെ റെയിലിന് പൂർണമായ അനുമതി തേടി കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ. റെയിൽവേ ബോർഡ് ചെയർമാന് ചീഫ് സെക്രട്ടറി വി പി ജോയിയാണ് കത്തയച്ചത്. ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ട സാഹചര്യത്തിൽ പദ്ധതിയ്ക്ക് അനുമതി നൽകണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപായിരുന്നു കത്തയച്ചത്.
2020 ജൂൺ 17നായിരുന്നു ഡിപിആർ കേന്ദ്രസർക്കാരിന് മുന്നിൽ സമർപ്പിച്ചത്. എന്നാൽ ഇതുവരെയും പദ്ധതിയ്ക്ക് അനുമതി നൽകിയിട്ടില്ല. നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. റെയിൽവേയുമായി ചേർന്ന് നടപ്പാക്കുനൊരുങ്ങുന്ന ഭൂമി പരിശോധനയ്ക്കുള നടപടികളും പൂർത്തിയായി. ഈ ഘട്ടത്തിൽ എത്രയും വേഗം പദ്ധതിയ്ക്ക് കേന്ദ്രം പൂർണ അനുമതി നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം.
കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെ ജിയോ ടാഗ് സംവിധാനം ഉപയോഗിക്കാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇതും താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത വിലയിരുത്തൽ പഠനം നടത്താനും അധികാരമുണ്ടെന്ന് കെ റെയിൽ വ്യക്തമാക്കി. സാമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ലെന്നും സർവേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് കെ റെയിൽ വിശദീകരണവുമായി എത്തിയത്.
അലൈൻമെന്റിന്റെ അതിർത്തിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കാനും സർക്കാരിന് അധികാരമുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. അതിനു കേന്ദ്ര സർക്കാരിന്റെയോ റെയിൽവേ ബോർഡിന്റെയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ലെന്നും കെ റെയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…