Categories: Kerala

ടൂര്‍ ഓപ്പറേറ്റര്‍ കബളിപ്പിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും പഠന യാത്രയ്ക്ക് എത്തിയ വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ കുടുങ്ങി

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും പഠന യാത്രയ്ക്ക് എത്തിയ മലയാളി സംഘം ഡല്‍ഹിയില്‍ കുടുങ്ങി. ടൂര്‍ ഓപ്പറേറ്റര്‍ കബളിപ്പിച്ചതിനെ തുടര്‍ന്നാണ് 39 ഓളം വിദ്യാര്‍ത്ഥികള്‍ തട്ടിപ്പിനിരയായത്.

തൃശൂര്‍ മണ്ണുത്തി ഡയറി സയന്‍സ് കോളേജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമാണ് പ്രതിസന്ധിയിലായത്.  11 ആണ്‍കുട്ടികളും 28 പെണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. 

25 ദിവസത്തെ സന്ദര്‍ശനത്തിന് ഈ മാസം 18 നാണ് സംഘം വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലെത്തിയത്.  കരോള്‍ബാഗിലെ ഹോട്ടലിലായിരുന്നു താമസം.  മൂന്നുദിവസം ഡല്‍ഹിയില്‍ തങ്ങിയ ശേഷം വെള്ളിയാഴ്ച ഹരിയാനയിലെ കര്‍ണാലിലുള്ള നാഷണല്‍ ഡയറി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് പോകാനിരിക്കെയാണ് പ്രശ്നം ഉടലെടുത്തത്.

വെള്ളിയാഴ്ച മുറിയൊഴിയവേ ടൂര്‍ ഓപ്പറേറ്റര്‍ പണം അടച്ചിട്ടില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന്‍ വിദ്യാര്‍ത്ഥികള്‍ ടൂര്‍ ഏജന്‍സിയെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരുന്നു. 

കാശടയ്ക്കാതെ പോകാന്‍ സമ്മതിക്കില്ലെന്ന്‍ ഹോട്ടലുകാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം കയ്യില്‍നിന്നും 86000 രൂപ അടച്ചു. വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും എട്ട് ലക്ഷത്തോളം രൂപ അഡ്വാന്‍സ് വാങ്ങിയാണ് തിരുവനന്തപുരം ആദിത്യ ഡെസ്റ്റിനേഷന്‍ എന്ന സ്ഥാപനം ടൂറിന് നേതൃത്വം നല്‍കിയത്.

10 ലക്ഷം രൂപയുടേതാണ് ടൂര്‍ പാക്കേജ്. അതില്‍ 7.14 ലക്ഷത്തോളം രൂപ ഓപ്പറേറ്റര്‍മാര്‍ക്ക് മുന്‍‌കൂര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്.  ട്രാവല്‍ ഏജന്‍സിയുടെ ഒരു ഗൈഡ് ഇവര്‍ക്കൊപ്പമുണ്ടെങ്കിലും ഇയാള്‍ക്ക് ഓപ്പറേറ്ററെ കുറിച്ചൊന്നും കൂടുതല്‍ അറിയില്ല. 

കോളേജ് അധികൃതര്‍ മണ്ണൂത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.  തുടര്‍ന്ന്‍ കേരളാ ഹൗസ് അധികൃതര്‍ വിഷയത്തില്‍ ഇടപെടുകയും ഇവരെ അവിടെ താമസിപ്പിക്കുകയും ചെയ്തു. 

ശേഷം ഇന്നലെ വൈകുന്നേരം തന്നെ സംഘം കര്‍ണാലിലേയ്ക്ക് പുറപ്പെട്ടു. ഇതിനിടയില്‍ ടൂര്‍ ഏജന്‍സി ഉടമ അരുണിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ അയാള്‍ മൂന്നു ദിവസമായി വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്നത്.  മാത്രമല്ല ആദിത്യ ഡെസ്റ്റിനേഷന്‍ എന്ന സ്ഥാപനം പൂട്ടിയ നിലയിലാണ് ഇപ്പോള്‍ കാണുന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. 

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Newsdesk

Recent Posts

സുരക്ഷാ വീഴ്ച; €30 മില്യൺ ചെലവിട്ട ഐറിഷ് റെയിൽ ഐ. ടി. സിസ്റ്റം പ്രതിസന്ധിയിൽ

ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…

11 hours ago

ശമ്പള തർക്കം രൂക്ഷം: നോർത്ത് അയർലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ പണിമുടക്കുന്നു

നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക്…

12 hours ago

ഹോർമുസിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാന്: അബ്ബാസ് അരാഗ്ചി

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാനിൽ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ…

16 hours ago

മലമുകളിൽ ആനന്ദമുഹൂർത്തങ്ങളിലൂടെ 2 പെൺകുട്ടികൾ; തുടക്കം പുതിയ പോസ്റ്റർ

പച്ചപ്പുല്ലുകളാൽ നിറഞ്ഞ  ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ  ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ…

23 hours ago

സൗദി അറേബ്യയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 14 മരണം

സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…

1 day ago

ഷാജി കൈലാസിൻ്റെ വരവ് ജൂലൈ പതിനാറിന്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…

2 days ago