ന്യൂഡൽഹി: കോവിഡ് ബാധിതരുമായി സമ്പർക്കത്തിലായതിന്റെ പേരിൽ മാത്രം കോവിഡ് പരിശോധന ആവശ്യമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) പുതിയ പരിശോധനാ നയത്തിൽ പറയുന്നു. ഇവർ പ്രായം കൊണ്ടോ ഗുരുതര രോഗങ്ങൾ കൊണ്ടോ ‘റിസ്ക്’ വിഭാഗത്തിലാണെങ്കിലേ പരിശോധന ആവശ്യമുള്ളൂ. സമ്പർക്കപ്പട്ടികയിലുള്ളവരെ നിർബന്ധമായും പരിശോധിക്കണമെന്നാണ് ഐസിഎംആർ മുൻപു പറഞ്ഞിരുന്നത്. എന്നാൽ കോവിഡ് ലക്ഷണമില്ലാത്ത ആർക്കും പരിശോധന വേണ്ടെന്നാണു പുതിയ നയത്തിൽ പറയുന്നത്. സംസ്ഥാനാന്തര യാത്രക്കാർക്കു പരിശോധന ആവശ്യമില്ല. ഇടയ്ക്കുള്ള പരിശോധനകൾക്കോ പ്രസവത്തിനോ എത്തുന്ന ഗർഭിണികൾക്കും ലക്ഷണങ്ങളില്ലെങ്കിൽ പരിശോധന വേണ്ട.
ഹോം ടെസ്റ്റ് കിറ്റ്, ആന്റിജൻ പരിശോധന എന്നിവയിൽ പോസിറ്റീവായാൽ അന്തിമ സ്ഥിരീകരണത്തിന് ആർടിപിസിആർ ആവശ്യമില്ല. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായിട്ടും കോവിഡ് ലക്ഷണമുണ്ടെങ്കിൽ ആർടിപിസിആർ നടത്തണം. കോവിഡ് പരിശോധനയ്ക്ക് ആന്റിജൻ ടെസ്റ്റ് ആയാലും മതി. കോവിഡ് ബാധ വേഗം സ്ഥിരീകരിക്കാനും റിസ്ക് വിഭാഗക്കാരെ വേഗം ഐസലേഷനിലാക്കാനുമാണു മാറ്റങ്ങൾ നിർദേശിക്കുന്നതെന്ന് ഐസിഎംആർ അറിയിച്ചു.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…