കീവ്: ‘യുക്രെയ്ന്‍ നിഷ്പക്ഷത’ എന്ന റഷ്യൻ ആവശ്യം തന്റെ സർക്കാർ ശ്രദ്ധാപൂർവം പരിഗണിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി. ‘ഈ പോയിന്റ് എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതേക്കുറിച്ച് ചർച്ച ചെയ്യുന്നു. ശ്രദ്ധാപൂർവം പഠിക്കുകയാണ്’– എന്ന് സെലെൻസ്കി പറഞ്ഞു.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കൊറിയയെപ്പോലെ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് യുക്രെയ്‌നിന്റെ ഇന്റലിജൻസ് മേധാവി കൈറിലോ ബുഡനോവ് പറഞ്ഞു. ‘തലസ്ഥാനമായ കീവ് പിടിച്ചെടുക്കുന്നതിലും യുക്രെയ്ൻ സർക്കാരിനെ നീക്കം ചെയ്യുന്നതിലും പരാജയപ്പെട്ടതിനു പിന്നാലെ പുട്ടിൻ യുക്രെയ്നിന്റെ തെക്കും കിഴക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നു. ഇത് യുക്രെയ്നിൽ ദക്ഷിണ, ഉത്തര കൊറിയകൾ സ്ഥാപിക്കാനുള്ള ശ്രമമായിരിക്കും’– അദ്ദേഹം പറഞ്ഞു.
റഷ്യയും യുക്രെയ്നും തമ്മിലുള്ള പുതിയ ചർച്ചകൾ തുർക്കിയിൽ ഉടൻ ഉണ്ടാകുമെന്നാണ് വിവരം. അതേസമയം, വ്ലാഡിമിർ പുട്ടിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയെ അലോസരപ്പെടുത്തിയേക്കാം. വാഴ്സയിലെ പ്രസംഗത്തിൽ ബൈഡൻ നടത്തിയ പരാമർശം വിവാദമായിരുന്നു. റഷ്യ ശക്തമായി പ്രതികരിച്ചതോടെ അധികാരമാറ്റമല്ല, ജനാധിപത്യ സംരക്ഷണമാണ് ഉദ്ദേശിച്ചതെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിശദീകരിച്ചു.
അയർലണ്ടിൽ, ഈ ആഴ്ചയും കനത്ത മഴ തുടരുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന മഴ…
ഊർജ്ജ, സേവന ചെലവുകൾ വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം യൂറോ മേഖലയിലെ പണപ്പെരുപ്പം വർദ്ധിച്ചതായി യൂറോസ്റ്റാറ്റ് ഡാറ്റ വ്യക്തമാക്കുന്നു. യൂറോ…
കോർക്കിലെ മാലോവിലുള്ള ഒരു സൂപ്പർമാർക്കറ്റിലെ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമം. മോഷ്ടാക്കൾ ജെസിബി ഫ്രണ്ട് ലോഡർ ഉപയോഗിച്ച് അകത്തുകടക്കാൻ…
ഡബ്ലിനിൽ മദ്യപിച്ച് വാഹനമോടിച്ചതിന് സംശയിച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ടിഡി മാൽക്കം ബൈർൺ പാർട്ടിയെ അറിയിച്ചതായി Fianna Fáil സ്ഥിരീകരിച്ചു.…
ജൂലൈ 1 മുതൽ യുനോ എനർജി വൈദ്യുതിക്ക് 9.5% ഉം ഗ്യാസിന് 11% ഉം നിരക്കുകൾ വർദ്ധിപ്പിക്കും. വിലക്കയറ്റം ഒരു…
വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകൻ എന്നിവർ.…