തിരുവനന്തപുരം: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തള്ളി. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ, കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സാഹചര്യമുണ്ടാകുമെന്നും അവയെ ഭക്ഷണത്തിനായി മുഖ്യമായും ആശ്രയിക്കുന്ന കടുവയും പുലിയും മറ്റും അതോടെ പട്ടിണിയിലാകുമെന്നുമാണു കേന്ദ്രം ഉന്നയിക്കുന്ന വാദം. ഇതു വിശദീകരിച്ചു കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് സംസ്ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രനു മറുപടിക്കത്തു നൽകി.
കാട്ടുപന്നിയെ ഒരു വർഷത്തേക്കു ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാണു കേരളത്തിന്റെ നിരന്തര ആവശ്യം. ഇത് കേന്ദ്രം 3 തവണ തള്ളി. കർഷകരുടെ വിഷമസ്ഥിതി ചൂണ്ടിക്കാട്ടി, നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി ശശീന്ദ്രൻ കഴിഞ്ഞ മാസം 16നു കേന്ദ്രമന്ത്രിക്കു കത്തയച്ചു. ഇതിനുള്ള മറുപടിയിലാണു വന്യമൃഗങ്ങൾ പട്ടിണിയിലാകുമെന്നും കാടിന്റെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നും മറ്റുമുള്ള കാര്യങ്ങൾ വിശദീകരിച്ചത്.
ഡബ്ലിനിലെ Killiney ഹില്ലിൽ പടർന്ന തീപിടുത്തം നിയന്ത്രണ വിധേയമായില്ല. പ്രദേശത്ത് സന്ദർശനം ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു. Dun Laoghaire Fire ഫയർ…
കണ്ടിന്യൂയിംഗ് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകാത്ത 675,000 പേർക്കുള്ള €140 ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് താൽക്കാലികമായി നിർത്തിവയ്ക്കും. വർഷം മുഴുവനും ചൈൽഡ്…
ക്രാന്തിയുടെ ഈ വർഷത്തെ മെയ്ദിനാഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇന്ന് വൈകിട്ട് വാട്ടർഫോർഡ് മുൺകൊയിനിലുള്ള എലൈറ്റ് ഹാളിൽ വച്ചാണ് മെയ്ദിനാഘോഷം…
നിഹാൽ സാദിഖും, ഹനാൻ ഷായും പുതിയ തലമുറക്കാരുടെ ഹരം പകരുന്ന ഗായകരാണ്. നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഇവർക്ക് പ്രേഷകരുടെ ഇടയിൽ വലിയ…
ടെക്സസ്: ടെക്സസിൽ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുൻ ഫെഡെക്സ് ഡ്രൈവർ ടാനർ ഹോണർക്ക് (34) കോടതി വധശിക്ഷ…
ഡബ്ലിൻ: സഭയുടെ മതാന്തര സംവാദത്തിനായുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റും സീറോ മലബാർ സഭയുടെ അഭിമാനവുമായ കർദ്ദിനാൾ മാർ ജോർജ് ജേക്കബ്…