കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂരിൽ ഇറങ്ങാനാകാതെ മൂന്നുതവണ തിരിച്ചുവിട്ടു. തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ കൊച്ചിയില്‍ ഇറക്കി. കോഴിക്കോട്ടുനിന്നു ദുബായിലേക്കു കൊണ്ടുപോകാനുള്ള 180 യാത്രക്കാരെ പിന്നീട് റോഡ് മാര്‍ഗം കൊച്ചിയിലെത്തിക്കുകയായിരുന്നു.
ഫ്ലൈ ദുബായ് വിമാനമാണ് കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ ഇറങ്ങാതെ വഴി തിരിച്ചുവിട്ടത്. ഇതോടെ ഈ വിമാനത്തിൽ പോകേണ്ടിയിരുന്ന 180 യാത്രക്കാരെയാണ് റോഡ് മാർഗം നെടുമ്പാശേരിയിൽ എത്തിച്ച്. അവരെ കൊച്ചിയിൽനിന്ന് പിന്നീട് കൊണ്ടുപോകും.
ദുബൈയില്‍നിന്നു വെള്ളിയാഴ്ച വൈകിട്ടു കോഴിക്കോട് എത്തിയ വിമാനം മഴമൂലം ഇറങ്ങാനാകാതെ ആദ്യം കോയമ്ബത്തൂരിലേക്കു തിരിച്ചുവിട്ടിരുന്നു. ഈ വിമാനം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് 120 യാത്രക്കാരുമായി വീണ്ടും കോഴിക്കോട്ടേക്കു മടങ്ങിയെത്തുകയായിരുന്നു.
എന്നാല്‍, മഴമൂലം വിമാനത്തിന് കരിപ്പൂരിൽ ഇറങ്ങാനായില്ല. ഇതേത്തുടർന്നാണ് വിമാനം കൊച്ചിയിലേക്കു തിരിച്ചുവിട്ടത്. യാത്രക്കാരെ കൊച്ചിയില്‍ ഇറക്കിയ ശേഷം, കോഴിക്കോട്ടുനിന്നു ദുബായിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോകാനായി ഉച്ചയ്ക്ക് ഒരു മണിക്ക് കരിപ്പൂരിലെത്തിയെങ്കിലും വീണ്ടും കൊച്ചിയിലേക്കു തിരിച്ചുവിടുകയായിരുന്നു. ഇതോടെയാണ് യാത്രക്കാരെ റോഡ് മാർഗം കൊച്ചിയിലേക്ക് എത്തിച്ചത്.
സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖല ഇന്ന് വൈകുന്നേരം കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കാർലോ, ഡബ്ലിൻ,…
ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ്…
മലയാളികളുടെ പ്രിയപ്പെട്ട 'സിത്തുമണി', ഗായിക സിത്താര കൃഷ്ണകുമാർ അയർലണ്ടിലെത്തുന്നു. "Sithara's Project Malabaricus" ബാൻഡ് ഒരുക്കുന്ന മ്യൂസിക് ഷോ ഡബ്ലിനിലും…
What Makes Modern Online Casinos So Popular Online casino sites have become one of the…
മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച…
ഹണ്ട്‌സ്‌വിൽ (ടെക്‌സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്‌സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ…