അബുദാബി: ലോക്ക്ഡൗണിനെ തുടർന്നു റദ്ദാക്കപ്പെട്ട ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും ഉടമകൾക്കു തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ.
ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. വിമാന കമ്പനികളുമായി ചർച്ച ചെയ്തു പ്രശ്‌നം രമ്യമായി പരിഹരിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു.
ഇതനുസരിച്ച് 15 ദിവസത്തിനകം ടിക്കറ്റ് തുക നൽകാനും അല്ലാത്തപക്ഷം 2021 മാർച്ച് 31നകം യാത്ര ചെയ്യാൻ അവസരം ഒരുക്കാനുമാണ് നിർദേശം. എന്നാൽ മാർച്ച് 31നകം ടിക്കറ്റ് ഉപയോഗിക്കാത്തവർക്ക് 75% പലിശയോടെ തുക തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു.
തീരുമാനത്തെ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് ജോസ് എബ്രഹാം സ്വാഗതം ചെയ്തു. കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…
ലൂസിയാന :അമേരിക്കയിലെ ലൂസിയാനയിലുള്ള വിൻസ്‌ബോറോ നഗരത്തിലെ മേയർ ആലീസ് വാലസിനെ (50) സർക്കാർ ആനുകൂല്യങ്ങളിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റ്…
ചൈനയിൽ നിന്നുള്ള കടുത്ത മത്സരത്തിനെതിരെ യൂറോപ്യൻ യൂണിയന്റെ വ്യവസായങ്ങളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യൂറോപ്യൻ യൂണിയൻ 'മെയ്ഡ് ഇൻ യൂറോപ്പ്' പദ്ധതിക്കെതിരെ…