Categories: Gulf

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് കോടികൾ സമ്മാനം

ദുബായ്: സ്വന്തം പേരിൽ ആദ്യമായി എടുത്ത ടിക്കറ്റിനു മലയാളിക്ക് കോടികൾ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് ഷാർജയിൽ സ്വകാര്യ കെട്ടിട നിർമാണ കരാർ കമ്പനിയിൽ മാനേജറായ കോട്ടയം പുതുപ്പള്ളി വാകത്താനം സ്വദേശി വിനോദ് കൊച്ചേരിൽ കുര്യന്(49) ഏകദേശം ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതരുടെ ഫോൺ കോൾ ലഭിച്ചത്. താങ്കളാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയതെന്ന് പറഞ്ഞു അഭിനന്ദിച്ചു. പക്ഷേ, അത്ര വിശ്വാസം പോരായിരുന്നു. തുടർന്ന് ദുബായിൽ നിന്ന് മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോഴാണ് സത്യമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അജ്മാനിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഭാര്യ ഷാനിയെ വിളിച്ചു കാര്യം പറഞ്ഞു. സമ്മാനം നേടിയതിൽ വലിയ സന്തോഷമുണ്ടെങ്കിലും തത്കാലം ജോലി തുടരനാണ് തീരുമാനം.

വീടിന് തറക്കല്ലിട്ട് വരുമ്പോൾ ഭാഗ്യ ടിക്കറ്റ് സ്വന്തമാക്കി

കഴിഞ്ഞ 21 വർഷമായി യുഎഇയിലുള്ള വിനോദ് 14 വർഷമായി ബന്ധുവിന്റെ കമ്പനിയിലാണ് മാനേജറായി ജോലി ചെയ്യുന്നത്. ഇക്കഴിഞ്ഞ ജനുവരി 29ന് നാട്ടിൽ പോവുകയും 30ന് പുതിയ വീടിന് തറക്കല്ലിട്ട് 31ന് ദുബായിലേയ്ക്ക് തിരിച്ചുവരികയുമായിരുന്നു. കുറേ കാലത്തിന് ശേഷമാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. കൂടുതലും ഷാർജ രാജ്യാന്തര വിമാനത്താവളത്തിലൂടെയായിരുന്നു പോക്കുവരവ്. സമ്മാനം നേടിയ 2052 എന്ന ടിക്കറ്റ് വിനോദ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നു വാങ്ങിക്കുകയായിരുന്നു.

എന്നാൽ, അതേക്കുറിച്ച് പിന്നീട് ഒാർത്തിരുന്നില്ല. നേരത്തെ കമ്പനിയിലെ സുഹൃത്തുക്കളോടൊപ്പം നിരവധി പ്രാവശ്യം അബുദാബി ‍ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ടിക്കറ്റ് വാങ്ങി ഭാഗ്യം പരീക്ഷിച്ചിരുന്നു. ഒരു പ്രാവശ്യം ദുബായ് ടിക്കറ്റുമെടുത്തു. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) നറുക്കെടുപ്പുകളിലും പതിവായി പങ്കെടുക്കാറുണ്ട്. ഇതെല്ലാം സുഹൃത്തുക്കളുടെ പേരിലായിരുന്നു വാങ്ങിച്ചിരുന്നത്. ആദ്യമായാണ് 1,000 ദിർഹം നൽകി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റ് സ്വന്തം പേരിൽ ഒറ്റയ്ക്ക് വാങ്ങിയത്. അതു ജീവിതം തന്നെ മാറ്റി മറിക്കുന്ന സമ്മാനം നൽകിയതിൽ ഏറെ സന്തോഷമുണ്ടെന്ന് വിനോദ് പറഞ്ഞു.

മക്കളായ എവിൻ വിനോദ് കൊച്ചേരിൽ ഷാർജ ഇന്ത്യൻ സ്കൂളിൽ ആറാം ക്ലാസിലും ആൽവിൻ വിനോദ് കൊച്ചേരിൽ ഒന്നാം ക്ലാസിലും പഠിക്കുന്നു. ഇരുവർക്കും മികച്ച വിദ്യാഭ്യാസം നൽകി നല്ലൊരു ഭാവി സമ്മാനിക്കുകയാണ് പ്രധാനം. ബാക്കി പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നു വിനോദ് പറയുന്നു. ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ കുര്യനും ശോശാമ്മയും നേരത്തെ മരിച്ചുപോയിരുന്നു.

Newsdesk

Recent Posts

അയൽവാസിയെ തീകൊളുത്തി കൊന്ന പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി

ഫ്ലോറിഡ: 1990-ൽ മോഷണശ്രമത്തിനിടെ അയൽവാസിയായ മാർലിസ് സാതർ എന്ന സ്ത്രീയെ ക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി ചാഡ്‌വിക് സ്കോട്ട് വില്ലാസിയുടെ…

10 hours ago

സാഹിത്യവും പൊതുസേവനവും കോർത്തിണക്കി ലഫ്.ഗവർണർ ഗസാല ഹാഷ്മിയുടെ ‘ലിറ്ററേച്ചർ & ഗവൺമെന്റ്’ പര്യടനത്തിന് തുടക്കം

വെർജീനിയ: വെർജീനിയ ലഫ്റ്റനന്റ് ഗവർണർ ഗസാല ഹാഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ലിറ്ററേച്ചർ & ഗവൺമെന്റ്' (സാഹിത്യവും ഭരണകൂടവും) എന്ന വിജ്ഞാനപ്രദമായ…

10 hours ago

പരിശുദ്ധാത്മാവിന്റെ അഭിഷേകം മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ.ജെയിംസ്.കെ.ജോൺ

ലബക് (ടെക്സസ്): പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്നത് കേവലം ഒരു അനുഭവമല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള…

10 hours ago

കോർക്ക് റൂട്ട് ഉൾപ്പെടെ 20,000 വിമാന സർവീസുകൾ Lufthansa വെട്ടിക്കുറച്ചു

ജെറ്റ് ഇന്ധനത്തിന്റെ വില ഉയരുന്നതിന് പിന്നാലെ, ഒക്ടോബർ വരെ 20,000 ഹ്രസ്വ-ദൂര വിമാന സർവീസുകൾ ഷെഡ്യൂളിൽ നിന്ന് ഒഴിവാക്കുകയാണെന്ന് ലുഫ്താൻസ…

11 hours ago

ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ യൂറോപ്യൻ യൂണിയൻ ആരംഭിച്ചു

ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം മൂലമുണ്ടായ ഊർജ്ജ പ്രതിസന്ധിയുടെ ഹ്രസ്വകാല, ഇടക്കാല പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനായി യൂറോപ്യൻ കമ്മീഷൻ നിരവധി നടപടികൾ ആരംഭിച്ചു.ഉപഭോക്താക്കളിലും…

13 hours ago

ഒസിഐ കാർഡ് ഇല്ലാത്ത യുകെ പൗരനായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനാകില്ലെന്ന് കേരള ഹൈക്കോടതി

ഒസിഐ കാർഡ് ഇല്ലാത്ത യുകെ പൗരനായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുമതി നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി. കോട്ടയം…

14 hours ago