റിയാദ്: പ്രമുഖ വനിതാ അവകാശ പ്രവർത്തകയായ ലൂജൈൻ അൽ ഹത്‌ലൗളിന്റെ വിചാരണ ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിലേക്ക് സൗദി അറേബ്യ മാറ്റിയതായി അവളുടെ കുടുംബം പറയുന്നു. സ്ത്രീകൾ വാഹനമോടിക്കരുതെന്ന സൗദി നിയമം ലംഘിച്ചതിന്റെ പേരില്‍ ജയിലില്‍ കഴിയുകയായിരുന്നു ലൂജൈൻ അൽ ഹത്‌ലൗൾ.
2018 മെയ് മാസത്തിൽ പ്രമുഖ വനിതാ അവകാശ പ്രവർത്തകയായ അൽ-ഹത്‌ലൂളിനെ ഒരു ഡസനോളം മറ്റ് വനിതാ പ്രവർത്തകരോടൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു. ജയിലിലെ അവസ്ഥയിൽ പ്രതിഷേധിച്ച് ഒക്ടോബറിൽ ആഴ്ചകളോളം നിരാഹാര സമരം നടത്തിയിരുന്നു.
ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ അൽ-ഹത്‌ലൂളിനെ ആരോഗ്യം വളരെ മോശമായ നിലയിലാണ് കണ്ടതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ശരീരമാകെ വിറയ്ക്കുന്ന അവസ്ഥയിലാണ് അവൾ എത്തിയതെന്നും ലൗജെയിനിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. കൂടാതെ ജയിൽ അധികൃതർ ഉറങ്ങാൻ സമ്മതിക്കാതെ ശല്യ പെടുത്തിയ കാരണമാണ് നിരാഹാര സമരം അവസാനിപ്പിച്ചതെന്ന് അൽ-ഹത്‌ലൂൾ പറഞ്ഞു എന്ന് സഹോദരി പറയുന്നു.
അതേസമയം സര്‍ക്കാര്‍ വിമര്‍ശകരെയും സ്ത്രീകളെയും തടവിലാക്കിയ സൗദിയുടെ നടപടിയ്‌ക്കെതിരെ ആഗോളതലത്തില്‍ വിമര്‍ശനമുയരുകയാണ്. അതേസമയം ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണൽ ഹൗത്തൗളിന്റെ മോചനമാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…