റിയാദ്: പ്രമുഖ വനിതാ അവകാശ പ്രവർത്തകയായ ലൂജൈൻ അൽ ഹത്ലൗളിന്റെ വിചാരണ ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിലേക്ക് സൗദി അറേബ്യ മാറ്റിയതായി അവളുടെ കുടുംബം പറയുന്നു. സ്ത്രീകൾ വാഹനമോടിക്കരുതെന്ന സൗദി നിയമം ലംഘിച്ചതിന്റെ പേരില്‍ ജയിലില്‍ കഴിയുകയായിരുന്നു ലൂജൈൻ അൽ ഹത്ലൗൾ.
2018 മെയ് മാസത്തിൽ പ്രമുഖ വനിതാ അവകാശ പ്രവർത്തകയായ അൽ-ഹത്ലൂളിനെ ഒരു ഡസനോളം മറ്റ് വനിതാ പ്രവർത്തകരോടൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു. ജയിലിലെ അവസ്ഥയിൽ പ്രതിഷേധിച്ച് ഒക്ടോബറിൽ ആഴ്ചകളോളം നിരാഹാര സമരം നടത്തിയിരുന്നു.
ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ അൽ-ഹത്ലൂളിനെ ആരോഗ്യം വളരെ മോശമായ നിലയിലാണ് കണ്ടതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ശരീരമാകെ വിറയ്ക്കുന്ന അവസ്ഥയിലാണ് അവൾ എത്തിയതെന്നും ലൗജെയിനിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. കൂടാതെ ജയിൽ അധികൃതർ ഉറങ്ങാൻ സമ്മതിക്കാതെ ശല്യ പെടുത്തിയ കാരണമാണ് നിരാഹാര സമരം അവസാനിപ്പിച്ചതെന്ന് അൽ-ഹത്ലൂൾ പറഞ്ഞു എന്ന് സഹോദരി പറയുന്നു.
അതേസമയം സര്‍ക്കാര്‍ വിമര്‍ശകരെയും സ്ത്രീകളെയും തടവിലാക്കിയ സൗദിയുടെ നടപടിയ്ക്കെതിരെ ആഗോളതലത്തില്‍ വിമര്‍ശനമുയരുകയാണ്. അതേസമയം ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണൽ ഹൗത്തൗളിന്റെ മോചനമാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
പ്രശസ്ത ജർമ്മൻ ഫാഷൻ റീട്ടെയിലറായ ന്യൂയോർക്കർ ഡബ്ലിനിൽ തങ്ങളുടെ ഐറിഷ് സ്റ്റോർ തുറക്കാൻ ഒരുങ്ങുന്നു. ലോകമെമ്പാടുമായി ഇതിനകം 1,300-ലധികം ഔട്ട്ലെറ്റുകൾ…
ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് രാജ്യവ്യാപകമായുള്ള പരിശോധന നടത്തി.എമർജൻസി വാണിങ് സിസ്റ്റത്തിന്റെ…
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന്…
ടെക്സസ്: മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു ബത്രയെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.…
വാഷിംഗ്ടൺ: തൊഴിലാളി അവകാശങ്ങൾക്കും കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും വാഷിംഗ്ടൺ സ്റ്റേറ്റിൽ മെയ് ദിനത്തിൽ വൻ പ്രതിഷേധം. ട്രംപ് ഭരണകൂടത്തിന്റെ…
ഡാളസ്: സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ഡാളസിൽ പുരോഗമിക്കുന്നു . 2026 ഓഗസ്റ്റ്…