റിയാദ്: അൽ അഹ്സയിൽ ഒരു കുടുംബത്തിലെ നാലു സഹോദരിമാരും ഒരു സഹോദരനും അടക്കം അഞ്ചുപേരെ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പതിനാലിനും 22 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളും ഒരു യുവാവുമാണ് കൊല്ലപ്പെട്ടത്.
പുതിയ വീടിന്റെ നിർമാണം നടക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ പുറത്ത് പോയ സമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയ ഇവർ, വാതിൽ തുറക്കാതായതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് വന്ന് വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് ഇവരുടെ അഞ്ചു മക്കളും കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. പെൺകുട്ടികൾ നാലു പേരും കത്തികൊണ്ട് കുത്തേറ്റ നിലയിലും, യുവാവ് തൂങ്ങി മരിച്ച നിലയിലുമായിരുന്നു. സഹോദരിമാരെ കുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു എന്നാണ് കരുതപ്പെടുന്നത്.
യുവാവ് മാനസിക രോഗിയായിരുന്നു എന്നാണ് വിവരം. ദാരുണമായ സംഭവം നടക്കുമ്പോൾ അയൽവാസികൾ ശബ്ദങ്ങളൊന്നും കേട്ടില്ലെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…