മാഡ്രിഡ്: സ്‌പെയ്‌നിലെ മുന്‍ രാജാവ് കിംഗ് ജുആന്‍ കാര്‍ലോസ് 1 നെതിരെയുള്ള അഴിമതി അന്വേഷണം ശക്തമായിരിക്കെ രാജ്യം വിടാന്‍ തീരുമാനിച്ച് കാര്‍ലോസ് 1. തിങ്കളാഴ്ച ഇദ്ദേഹം തന്റെ മകനും നിലവിലെ സ്‌പെയിന്‍ രാജാവുമായ ഫിലിപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എവിടേക്കാണ് താന്‍ പോവുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സൗദി അറേബ്യയുമായി ധാരണയായിരുന്ന അതിവേഗ റെയില്‍ കരാറുമായി ബന്ധപ്പെട്ട അഴിമതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. 2008 ല്‍ അന്നത്തെ സൗദി രാജാവ് അബ്ദുല്ലയില്‍ നിന്നും 100 മില്യണ്‍ ഡോളര്‍ സ്വിറ്റ്‌സര്‍ലന്റ് ബാങ്ക് അക്കൗണ്ടിലേക്കു വന്നെന്നായിരുന്നു റിപ്പോര്‍ട്ട്.
സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും ടാക്‌സ് അധികൃതര്‍ രാജാവിന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. അധികാരത്തില്‍ നിന്നും ഒഴിഞ്ഞതിനു ശേഷം 2014 ല്‍ മകന്‍ ഫിലിപ്പിനു വേണ്ടി നടത്തിയ അനധികൃത പ്രവര്‍ത്തനങ്ങളുടെയും വിവരം പുറത്തു വന്നു.
ഇതേ തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ സുപ്രീം കോടതി കാര്‍ലോസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 82 കാരനായ മുന്‍രാജാവ് 1975 ല്‍ ഏകാധികതി ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ മരണ ശേഷം ജനാധിപത്യം പുനസ്ഥാപിക്കാന്‍ മുന്നില്‍ നിന്നിരുന്ന കാര്‍ലോസിതിരെ തുടരെ അഴിമതി ആരോപണങ്ങള്‍ വന്നിരുന്നു. തുടര്‍ന്ന് 2014 ല്‍ ഇദ്ദേഹം അധികാരം ഒഴിയുകയായിരുന്നു. മുന്‍ രാജാവിനെതിരെയുള്ള ആരോപങ്ങള്‍ മകനായെ ഫിലിപ്പ് രാജാവിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഇദ്ദേഹം നാടു വിടുന്നതെന്നാണ് സൂചന.
സാങ്കേതിക തകരാറുമൂലം പാളത്തിൽ ട്രെയിൻ നിർത്തിയതിനെ തുടർന്ന് ഐറിഷ് റെയിൽ സർവീസുകൾ ഏകദേശം രണ്ട് മണിക്കൂറോളം വൈകി. ഇന്ന് രാവിലെയുണ്ടായ…
ഈ മാസം മുതൽ ഏർപ്പെടുത്തുന്ന കർശനമായ നിയന്ത്രണങ്ങൾ അനുസരിച്ച് റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ നിന്ന് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുന്ന…
ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള വൈലി ഈസ്റ്റ് ഹൈസ്കൂളിൽ (Wylie East High School) ഒരു ഇസ്ലാമിക സംഘടന അനുമതിയില്ലാതെ മതഗ്രന്ഥങ്ങളും…
വാഷിംഗ്ടൺ ഡി.സി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം വിജയകരമായി സമാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര…
കൊളറാഡോ : അമേരിക്കയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പങ്കാളികൾ പരസ്പരം വിഷം (രാസ-ജൈവ പദാർത്ഥങ്ങൾ) നൽകി അപായപ്പെടുത്തുന്ന സംഭവങ്ങൾ വർധിക്കുന്നതായി…
ജോർജിയ: 5 പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന മുൻ യുഎസ് സൈനികൻ ഗോഡ്ഫ്രി വേഡിനെ ജമൈക്കയിലേക്ക് നാടുകടത്തി. ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരെ…