മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന പ്രവാസികളുടെ എണ്ണം രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനത്തിൽ താഴെയായി. അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം, 2020 ജൂലൈ 27 ലെ കണക്കനുസരിച്ച്, ഒമാനിലെ പ്രവാസികൾ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 39.9 ശതമാനം മാത്രമാണ്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രവാസി സംഖ്യ 2017 ഏപ്രിലിൽ ആയിരുന്നു, ജനസംഖ്യയുടെ 46 ശതമാനമായിരുന്ന് അന്ന് രേഖപ്പെടുത്തിയത്.
എൻസിഎസ്‌ഐയിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസത്തിൽ മാത്രം 45,000 ൽ അധികം പ്രവാസികൾ ഒമാൻ വിട്ടുപോയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ അനുസരിച്ച്, ജൂൺ അവസാനത്തോടെ രാജ്യത്തെ മൊത്തം ജനസംഖ്യ 4,578,016 ആയിരുന്നു, ജൂലൈ 27 ന് ഇത് 4,536,938 ആയി കുറഞ്ഞു.
ഈ കാലയളവിൽ പ്രവാസികളുടെ എണ്ണം 1,858,516 ൽ നിന്ന് 1,811,619 ആയി കുറഞ്ഞു, അതായത് 46,897 പേരുടെ കുറവ്. മെയ് അവസാനത്തോടെ രാജ്യത്തെ പ്രവാസി ജനസംഖ്യ 1,895,986 ആയിരുന്നത് 37,470 പേർ കുറഞ്ഞ് ജൂൺ അവസാനത്തോടെ 1,858,516 ലെത്തുകയായിരുന്നു.
ഇന്ധന എക്സൈസ് തീരുവയിൽ നൽകിയ ഇളവ് സെപ്റ്റംബർ 1 വരെ നീട്ടാനുള്ള സർക്കാർ തീരുമാനം പുതിയ ഇന്ധന പ്രതിഷേധങ്ങൾ ഭയന്നെടുത്തതല്ലെന്ന്…
അയർലണ്ടിലെ എല്ലാ എടിഎമ്മുകളുടെയും (ATM) പണസേവന കേന്ദ്രങ്ങളുടെയും (Cash Service Points) സ്ഥാനം പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന പുതിയ…
യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്ന് അയർലണ്ടിലേക്ക് എത്തുന്ന ഓൺലൈൻ വാങ്ങലുകൾക്ക് ജൂലൈ 1 മുതൽ പുതിയ കസ്റ്റംസ് ചാർജുകൾ നിലവിൽ…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ഉത്സവ് 2026 ജൂലൈ 4-ന്…
ദമ്മാം: വായനാദിനത്തിൽ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം. ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’…
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…