ഭോപ്പാല്‍: ഓക്സിജന്‍ ദൗര്‍ലഭ്യത്തെ ത്തുടര്‍ന്ന് 4 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം.
മധ്യപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ അതിദാരുണ സംഭവം അരങ്ങേറിയത്. ദേവാസ് ജില്ലയിലെ അമാല്‍ട്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് സംഭവം.
ഏഴുമണിക്കൂറോളം രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ വലഞ്ഞതായാണ് റിപ്പോര്‍ട്ട്. രോഗികളുടെ അവസ്ഥ ഗുരുതര മായതോടെ അവരെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും നാലുപേരും മരിയ്ക്കുകയായിരുന്നു.
ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കാനിടയായ സംഭവം വിവാദമായതോടെ സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തി. ഓക്സിജന്‍ ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഓക്സിജന്‍ ലഭിക്കാതെയാണ് ഇവര്‍ മരിച്ചതെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു.
സംഭവം അന്വേഷിക്കുമെന്നും ആശുപത്രിയിലേക്ക് 400 ഓക്സിജന്‍ സിലിണ്ടറുകള്‍ നല്‍കിയിരുന്നതായും ഇതില്‍ 200 എണ്ണം ഉപയോഗിച്ചതായും ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.പി. ശര്‍മ അറിയിച്ചു.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…