ദുബൈ: ദുബൈ മെഡികെയർ ഹോസ്പിറ്റലിൽ നിന്നും ബ്രോഞ്ചോസ്കോപി സംവിധാനത്തിലൂടെ രണ്ടു വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്നും ഒരു നിലക്കടല പുറത്തെടുത്ത ഞെട്ടലിലാണ് രക്ഷിതാക്കളും ഹോസ്പിറ്റൽ അധികൃതരും.
രണ്ടു ദിവസം മുമ്പ് കടല തിന്നുന്നതിനിടെ ചിരിച്ചപ്പോൾ ചുമക്കാൻ തുടങ്ങുകയും നിർത്താതെ ചുമച്ചപ്പോൾ പുറത്തു തട്ടി മാതാവ് ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് കുഞ്ഞിന് പനി വരുകയും ശ്രദ്ധിച്ച് നോക്കിയപ്പോൾ ശ്വസിക്കുന്നതിന് പ്രയാസം ഉള്ളതായി അനുഭവപ്പെടുകയും ചെയ്തു. എക്സറേ എടുത്തു നോക്കിയപ്പോൾ ഒന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ മെഡികെയർ ഹോസ്പിറ്റലിൽ എമർജൻസി വിഭാഗത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
മാതാവിന്റെ വിവരണം കേട്ട ശേഷം കുട്ടിക്ക് ജനറൽ അനസ്തേഷ്യ നൽകി ബ്രോഞ്ചോസ്കോപ്പി സംവിധാനം ഉപയോഗപ്പെടുത്തി വായിലൂടെ ശ്വാസകോശത്തിന്റെ ഉള്ളിലേക്ക് ക്യാമറ കടത്തുകയും അതിനകത്ത് വലതുഭാഗത്ത് നിലകൊള്ളുന്ന കടല കണ്ടെത്തുകയും ഉപകരണത്തിലുള്ള സൂക്ഷ്മമായ കൈ ഉപയോഗിച്ച് പുറത്തെടുക്കുകയുമാണ് ചെയ്തതെന്ന് ഡോക്റ്റർ ജാബിർ പറഞ്ഞു.
ചെറിയ കുട്ടികൾക്ക് ഒരിക്കലും ഇത്തരം വസ്തുക്കൾ നൽകരുതെന്നും ഇത് നീക്കം ചെയ്തില്ലായിരുന്നുവെങ്കിൽ ശ്വാസകോശം വീങ്ങാനും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാനും ഇത് മതിയാകുമായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.
കുട്ടികൾക്ക് പ്രായത്തിന് യോജിച്ച ഭക്ഷണം നൽകണമെന്നും കടല പോലുള്ളത് നൽകുമ്പോൾ അത് പൊടിച്ചതിന് ശേഷമോ മറ്റോ നൽകണമെന്നും അദ്ദേഹം അറിയിച്ചു. ഓപ്പറേഷൻ കഴിഞ്ഞു കുട്ടി സുഖം പ്രാപിച്ചു വീട്ടിലേക്ക് തിരിച്ച് പോയതായും ആശുപത്രി അധികൃതർ അറിയിച്ചു.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…