ബൾഗേറിയ: ചൊവ്വാഴ്ച വടക്കൻ മാസിഡോണിയൻ വിനോദസഞ്ചാരികളുമായെത്തിയ ബസ് പടിഞ്ഞാറൻ ബൾഗേറിയയിലെ ഹൈവേയിൽ തീപിടുത്തത്തിൽ തകർന്ന് 12 കുട്ടികളടക്കം നാല്പത്തഞ്ചോളം ആളുകൾ മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. കത്തുന്ന ബസിൽ നിന്ന് ചാടിയ ഏഴ് പേരെ സോഫിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി ജീവനക്കാർ വ്യക്തമാക്കി.
പ്രാദേശിക സമയം പുലർച്ചെ 2.00 മണിയോടെ സോഫിയയിൽ നിന്ന് 45 കിലോമീറ്റർ പടിഞ്ഞാറ് സ്ട്രുമ ഹൈവേയിലായിരുന്നു അപകടം. തീപിടിക്കുന്നതിന് മുമ്പോ ശേഷമോ ബസ് ഒരു ഹൈവേ ബാരിയറിൽ ഇടിച്ചതായി മനസിലാക്കാൻ കഴിഞ്ഞുവെന്ന് ബൾഗേറിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈവേയുടെ നടുവിൽ ബസ് കത്തിനശിക്കുന്നതായി ടെലിവിഷൻ ദൃശ്യങ്ങളിൽ കാണാം.
ഒരു നോർത്ത് മാസിഡോണിയൻ ട്രാവൽ ഏജൻസിയിൽ നിന്നുള്ള നാല് ബസുകൾ തുർക്കിയിൽ നിന്ന് തിങ്കളാഴ്ച വൈകി ബൾഗേറിയയിലേക്ക് പ്രവേശിച്ചതായി ബൾഗേറിയൻ അന്വേഷണ സേവന മേധാവി ബോറിസ്ലാവ് സരഫോവ് പറഞ്ഞു. ഡ്രൈവറുടെ പിഴവോ വാഹനത്തിൻറെ സാങ്കേതിക തകരാറോ അപകടത്തിന്റെ രണ്ട് പ്രാരംഭ പതിപ്പുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…