തിരുവനന്തപുരം: അനധികൃത ദത്തു നല്‍കിയ കേസില്‍ ഡിഎന്‍എ പരിശോധനയിൽ കുഞ്ഞ് അനുപമയുടേത് തന്നെയെന്നു തെളിഞ്ഞു. ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് കുഞ്ഞിന്റെ സാംപിള്‍ പരിശോധിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് സിഡബ്ല്യുസിക്ക് കൈമാറിയത്.
ദത്ത് നടപടിക്രമങ്ങളുമായുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 29 ന് കോടതിയില്‍ സമര്‍പ്പിക്കാമെന്നാണു സിഡബ്ല്യുസി തിരുവനന്തപുരം കുടുംബകോടതിയെ അറിയിച്ചത്. ദത്തു കേസിലെ അതിനിര്‍ണായക പരിശോധനാഫലമാണ് ഇന്നു സിഡബ്ല്യുസിക്ക് കൈമാറിയിരിക്കുന്നത്. കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അവകാശവാദത്തിനു പരിശോധനാഫലത്തിലൂടെ വ്യക്തതയുണ്ടാകും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ കോടതികള്‍ക്കോ മാത്രമേ ഡിഎന്‍എ പരിശോധനാഫലം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി കൈമാറാവൂ എന്നതാണ് നിയമം. പരിശോധനയ്ക്കായി കുഞ്ഞ്, അനുപമ, അജിത്ത് എന്നിവരുടെ സാംപിള്‍ ശേഖരിച്ചപ്പോഴും സിഡബ്ല്യുസി ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നു.
ന്യൂ റോസ്: Church of God New Ross Sunday School സംഘടിപ്പിച്ച സൺഡേ സ്കൂൾ വാർഷികാഘോഷം മെയ് 31-ന്…
അയർലണ്ടിൽ, ഈ ആഴ്ചയും കനത്ത മഴ തുടരുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന മഴ…
ഊർജ്ജ, സേവന ചെലവുകൾ വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം യൂറോ മേഖലയിലെ പണപ്പെരുപ്പം വർദ്ധിച്ചതായി യൂറോസ്റ്റാറ്റ് ഡാറ്റ വ്യക്തമാക്കുന്നു. യൂറോ…
കോർക്കിലെ മാലോവിലുള്ള ഒരു സൂപ്പർമാർക്കറ്റിലെ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമം. മോഷ്ടാക്കൾ ജെസിബി ഫ്രണ്ട് ലോഡർ ഉപയോഗിച്ച് അകത്തുകടക്കാൻ…
ഡബ്ലിനിൽ മദ്യപിച്ച് വാഹനമോടിച്ചതിന് സംശയിച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ടിഡി മാൽക്കം ബൈർൺ പാർട്ടിയെ അറിയിച്ചതായി Fianna Fáil സ്ഥിരീകരിച്ചു.…
ജൂലൈ 1 മുതൽ യുനോ എനർജി വൈദ്യുതിക്ക് 9.5% ഉം ഗ്യാസിന് 11% ഉം നിരക്കുകൾ വർദ്ധിപ്പിക്കും. വിലക്കയറ്റം ഒരു…