ന്യൂഡല്‍ഹി: ഇന്ത്യയുടെ സുപ്രധാന വിവരങ്ങള്‍ ചൈനയ്ക്ക് രഹസ്യമായി എത്തിച്ചുകൊടുക്കുന്ന മൂന്നംഗ സംഘം പിടിയില്‍. ചാരപ്രവര്‍ത്തി ചെയ്ത് ഇന്ത്യയുടെ വിവരങ്ങള്‍ കൈമാറിയതില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടുന്നു. മാധ്യമപ്രവര്‍ത്തകനായ രാജീവ് ശര്‍മ്മയാണ് ഇന്ത്യയ്‌ക്കെതിരെ ചാരപ്രവര്‍ത്തി ചെയ്ത് രഹസ്യവിവരങ്ങള്‍ ചൈനയ്ക്ക് കൈമാറിയത്. കൈമാറിയ വിവരങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാവുന്ന വിധത്തിലുള്ള സൈനിക വിവരങ്ങളും തന്ത്രങ്ങളുമാണെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഡി.സി.പി സജ്ജീവ് കുമാര്‍ യാദവ് വ്യക്തമാക്കിയത്.
പ്രധാനമായും തന്റെ മാധ്യമത്തില്‍ രാജ്യ പ്രതിരോധവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് യാദവ് കൈകാര്യം ചെയ്തിരുന്നത്. ഇന്ത്യയിലെ ചില മാധ്യമങ്ങളെകൂടാതെ ചൈനയിലെ പത്രമാണ് ഗ്ലോബല്‍ ടൈംസിനു വേണ്ടിയും യാദവ് പ്രവര്‍ത്തിച്ചിരുന്നതായി തെളിവുകള്‍ ലഭ്യമായി. കഴിഞ്ഞ നാലു വര്‍ഷമായി ചൈനയുടെ ഇന്റലിജന്‍സ് ഏജന്റുമാര്‍ക്ക് യാദവ് വിവരങ്ങള്‍ കൈമാറുന്നുണ്ടായിരുന്നു. 2016 ലാണ് യാദവിനെ ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സി സന്ധിച്ചത്. തുടര്‍ന്ന് ഓരാ ഇന്‍ഫര്‍മേഷനും 1000 ഡോളര്‍ വച്ച് പ്രതിഫലമായി നല്‍കിയിരുന്നു.
ഒന്നരവര്‍ഷം കൊണ്ട് ഏതാണ്ട് 40 ലക്ഷംരൂപ യാദവ് ഇത്തരത്തില്‍ സ്വരൂപിച്ചതായി വിവരം ലഭിച്ചു. ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സിയിലെ പലരുമായും യാദവിന് നേരിട്ട് ബന്ധമുള്ളതായി യാദവ് പോലീസിനോട് തുറന്നു പറഞ്ഞു. ഭാരതത്തിന്റെ കേന്ദ്ര ഇന്റലിജന്‍സ് വകുപ്പിന് ഇന്ത്യയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നുപോവുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യാദവിനെ അറസ്റ്റു ചെയ്തത്. ഒരു ചൈനീസ് യുവതി മുഖാന്തിരമാണ് വിവരങ്ങള്‍ കൈമാറിയത്. ഒരു നേപ്പാളി സ്വദേശിയം ഇവരെ കൂട്ടാളിയായി കുറ്റകൃത്യത്തില്‍ പങ്കാളിയായിരുന്നു. പ്രതികളുടെ ചിത്രങ്ങള്‍ എ.എന്‍.ഐ പുറത്തു വിട്ടു.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…