Ireland

പിസിആർ ടെസ്റ്റ് സംവിധാനം ക്രിസ്തുമസ് കാലയളവിലും തുടരും – എച്ച്എസ്ഇ

അയർലണ്ടിന്റെ പിസിആർ ടെസ്റ്റിംഗ് സംവിധാനം ക്രിസ്മസ് കാലയളവിലുടനീളം പ്രവർത്തിക്കുന്നത് തുടരുമെന്ന് എച്ച്എസ്ഇയുടെ വാക്സിനേഷൻ ലീഡ് പറഞ്ഞു. ക്രിസ്മസ് ദിനത്തിലും സെന്റ് സ്റ്റീഫൻസ് ദിനത്തിലും ഒരു ടെസ്റ്റ് പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ഈ സേവനം പരിമിതപ്പെടുത്തിയതാണെന്നും Damien McCallion പറഞ്ഞു. “ഫലങ്ങൾക്കായി കാത്തിരിക്കുന്ന ആളുകൾക്ക് ഇത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പക്ഷേ ഉപദേശം അതേപടി തുടരുകയാണ്. ലക്ഷണങ്ങളുണ്ടെങ്കിൽ നിങ്ങൾ ഐസൊലേഷനിൽ കഴിയണം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ വെബ്സൈറ്റിൽ PCR സ്ലോട്ടുകളൊന്നും ലഭ്യമല്ലെങ്കിലും ജിപിമാരിൽ നിന്നുള്ള ഹാജർ നിരക്കും റഫറൽ നിരക്കുകളും നോക്കുമ്പോൾ ദിവസം മുഴുവൻ സ്ലോട്ടുകൾ ലഭ്യമാകും എന്നതിനാൽ ആളുകൾ വെബ്‌സൈറ്റ് നിരീക്ഷിക്കുന്നത് തുടരണമെന്ന് Damien McCallion നിർദേശിച്ചു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 235,000ലധികം ലബോറട്ടറി പരിശോധനകളിൽ നമ്മൾ ഇപ്പോൾ റെക്കോർഡ് എണ്ണത്തിലാണ് നിൽക്കുന്നതെന്നും അടുത്ത കോൺടാക്റ്റുകൾക്കായുള്ള പരിശോധനയും ട്രേസ് പ്രക്രിയയും വേഗത്തിലാക്കാൻ സഹായിക്കുന്നതിന് ആളുകൾക്ക് “നിങ്ങളുടെ കോൺടാക്റ്റുകൾ ലിസ്റ്റ് ചെയ്യുക” എന്ന പോർട്ടൽ ഉപയോഗിക്കണമെന്നും ബൂസ്റ്റർ വാക്സിനേഷൻ പ്രോഗ്രാം നന്നായി പ്രവർത്തിക്കുന്നു, വരും ദിവസങ്ങളിൽ ഇത് രണ്ട് ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 29 ബുധനാഴ്ച മുതൽ വാക്സിനേഷൻ സെന്ററുകളിലും ഫാർമസികളിലും 30 മുതൽ 39 വരെ പ്രായമുള്ള ആളുകൾക്ക് എച്ച്എസ്ഇ വാക്‌സിൻ വാഗ്ദാനം ചെയ്യുന്നു. ചില ജിപികൾ ഇതിനകം തന്നെ ആ ഗ്രൂപ്പിന് വാക്സിനേഷൻ നൽകുന്നുണ്ട്. അതേ തീയതി മുതൽ ഒറ്റ ഷോട്ട് Janssen ja ലഭിച്ച 16 മുതൽ 29 വരെ പ്രായമുള്ള ആളുകൾക്കും ബൂസ്റ്ററുകൾ നൽകി തുടങ്ങും. ആദ്യം അത് ആവശ്യമായ സ്റ്റോക്ക് ലെവലുകൾ ഉള്ള ജിപികളിലും ഫാർമസികളിലും ലഭ്യമാക്കും. ആ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നതിനായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ ക്ലിനിക്കുകളും നടത്തും.

ജനുവരി 10-ന്, 16 മുതൽ 29 വരെ പ്രായമുള്ള മുതിർന്നവർക്കും 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കും ബൂസ്റ്റർ വാക്സിൻ ലഭിക്കും. അടിസ്ഥാന ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾക്ക് ഒരാഴ്ച മുമ്പ് ജബ് വാഗ്ദാനം ചെയ്യും.വാക്‌സിനേഷൻ പ്രോഗ്രാം ക്രിസ്‌മസ് ദിനത്തിലും സ്റ്റീഫൻസ് ദിനത്തിലും പ്രവർത്തിക്കില്ല. ഡിസംബർ 27 തിങ്കളാഴ്ച വാക്‌സിനേഷൻ പ്രോഗ്രാം പൂർവസ്ഥിതിയിൽ പ്രവർത്തിച്ച് തുടങ്ങും.

ഇന്നലെ 7,411 പുതിയ കോവിഡ് -19 കേസുകൾ ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി 8 മണി വരെ രാജ്യത്തെ ആശുപത്രികളിൽ കോവിഡ്-19 ഉള്ള 377 പേരുണ്ടായിരുന്നു. ഇന്നലെ രാവിലത്തേതിൽ നിന്നും 23 കുറവായിരുന്നു. ഇതിൽ 98 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഡബ്ലിനിലെ മെറ്റർ ഹോസ്പിറ്റലിലാണ് ഐസിയുവിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. 14 രോഗികളാണ് ഇവിടെ ഐസിയുവിൽ കഴിയുന്നത്. തൊട്ടുപിന്നിൽ ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലാണ്. ഇവിടെ 13 രോഗികളാണ് ഐസിയുവിൽ കഴിയുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലും ടാലാഗിലും പത്ത് പേർ വീതം ഐസിയുവിൽ പരിചരണത്തിൽ കഴിയുന്നുണ്ട്.

“അയർലണ്ടിൽ സ്ഥിതീകരിക്കപ്പെടുന്നതിൽ ഏകദേശം മുക്കാൽ ഭാഗവും ഒമിക്‌റോൺ കേസുകൾ ആയതിനാൽ ഇന്നത്തെ ഉയർന്ന കോവിഡ് -19 കേസുകൾ അപ്രതീക്ഷിതമല്ല, വരാനിരിക്കുന്ന ചെറിയ കാലയളവിൽ കേസുകളുടെ കണക്കുകളിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്” എന്ന് ചീഫ് മെഡിക്കൽ ഓഫീസർ Dr Tony Holohan പറഞ്ഞു. എല്ലാവരും അടുത്ത രണ്ടോ മൂന്നോ ആഴ്‌ചകൾക്കുള്ളിൽ സ്വന്തം വീട്ടിലെ അംഗങ്ങളെ മാത്രം കാണുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടത് അത്യാവശ്യമാണെന്നും ക്രിസ്മസ് കാലയളവിലും പുതുവർഷത്തിന്റെ തുടക്കത്തിലും പദ്ധതികൾ പരിമിതപ്പെടുത്തണമെന്നും കോൺടാക്റ്റുകൾ കഴിയുന്നത്ര കുറയ്ക്കാൻ ശ്രമിക്കുണമെന്നും വീട്ടിൽ ആർക്കെങ്കിലും പിസിആർ ടെസ്റ്റ് വഴിയോ ആന്റിജൻ ടെസ്റ്റ് വഴിയോ “പോസിറ്റീവ്” പരിശോധനാ ഫലം ലഭിച്ചാൽ വീട്ടിലെ എല്ലാ അംഗങ്ങളും അവരുടെ ചലനങ്ങൾ നിയന്ത്രിക്കുകയും ജോലിയിൽ പങ്കെടുക്കുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് അടുത്തിടെ അയർലണ്ടിൽ എത്തിയ ആളുകൾ ഉണ്ടെങ്കിൽ “അയർലണ്ടിൽ എത്തിയതിന് ശേഷമുള്ള അഞ്ച് ദിവസത്തിനുള്ളിൽ ആന്റിജൻ ടെസ്റ്റ് നടത്തണം” എന്നും Dr Tony Holohan കൂട്ടിച്ചേർത്തു.

Sub Editor

Recent Posts

ഐറിഷ് എംപ്ലോയ്മെന്റ് പെർമിറ്റ്‌ 50:50 റൂൾ ഭേദഗതി വരുത്താൻ സർക്കാർ; ഇന്ത്യൻ നഴ്സുമാർക്ക് സുവർണ്ണാവസരം

അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകൾക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നിർണായകമായ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി എംപ്ലോയ്മെന്റ് പെർമിറ്റ്‌ സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ…

3 hours ago

ഇന്ത്യൻ പാസ്പോർട്ട് പൗരത്വ രേഖയല്ല, യാത്രാ രേഖ മാത്രം; നിയമം നിലവിൽ വന്നിട്ട് പതിറ്റാണ്ടുകൾ

പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത്…

4 hours ago

എബോള വ്യാപനം; ഇന്ത്യയിലെത്തുന്നവർ എയർ സുവിധയിൽ യാത്രാ വിവരങ്ങൾ രേഖപ്പെടുത്തണം

ഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ…

9 hours ago

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള 7 നട്സ്

നട്സിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറൽ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും…

23 hours ago

ഫ്രാൻസിലും എബോള; രോഗം സ്ഥിരീകരിച്ചത് കോംഗോയിൽ നിന്നും മടങ്ങിയെത്തിയ ഡോക്ടർക്ക്

ഫ്രാൻസ്: കോംഗോയിലെ നിന്ന് മടങ്ങിയെത്തിയ ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചതായി ഫ്രാൻസ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ആദ്യമായാണ് എബോള ബാധ സ്ഥിരീകരിച്ചത്.…

1 day ago

HSEയ്ക്ക് €400 മില്യൺ അധിക ചെലവ്; ആരോഗ്യ സേവനങ്ങൾക്ക് കനത്ത സാമ്പത്തിക സമ്മർദ്ദമെന്ന് അധികൃതർ

അയർലണ്ടിലെ ആരോഗ്യ സേവന സ്ഥാപനമായ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) മെയ് മാസാവസാനത്തോടെ ബജറ്റിനേക്കാൾ €400 മില്യൺ അധിക ചെലവിലായതായി…

1 day ago