ഒരു മാസം നീണ്ടുനിൽക്കുന്ന കോവിഡ് കംപ്ലയിന്റ് തീർത്ഥാടനങ്ങളുടെ ഒരു പരമ്പരയായി മയോ പർവതത്തിൽ ക്രോഗ് പാട്രിക്കിൽ കയറാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ്കയറാൻ നിരവധി ആളുകളാണ് ചേർന്നത്.
ക്രോഗ് പാട്രിക്കിന്റെ മുകളിൽ കയറാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ് എന്നതിന്, പാർട്രിയുടെയും ടൗമാകേഡിയുടെയും ഇടവക വികാരി ഫാ. ജോൺ കെന്നിയുടെ അഭിപ്രായ൦ , “മലകയറുന്നവരെപ്പോലെ കാരണങ്ങളും നിരവധിയാണ്” എന്നതാണ്. ചിലത് ആത്മീയമോ മതപരമോ ആയ കാരണങ്ങളാണ്. “ഇവിടെ ഒരു ചികിത്സയുണ്ട്,” “രോഗികളായ ആളുകൾക്കായി ഞാൻ കുറച്ച് പ്രാർത്ഥനകൾ പറയുന്നു, കോർക്കിൽ നിന്നെത്തിയ ചാപ് റെയ്‌ലി പറഞ്ഞു.
മതപരമായ കാര്യങ്ങൾക്ക് വിരുദ്ധമായി ചലഞ്ചിനും വ്യായാമത്തിനും വേണ്ടി ക്രോഗ് പാട്രിക്ക് കയറുന്ന ചിലരും ഇക്കൂട്ടത്തിലുണ്ട്.
ക്രോഗ് പാട്രിക്കിന് മുകളിലെത്താൻ ഏകദേശം 90 മിനിറ്റ് എടുക്കും. പർവത പാതയുടെ ഭൂരിഭാഗവും അയഞ്ഞ കല്ലുകളാൽ മൂടപ്പെട്ടിരിക്കുന്നു, അതിനാൽ ഒരു വടി കയ്യിൽ കരുതുന്നത് വളരെ ഉത്തമമാണ്. മലകയറ്റത്തിന്റെ ഏറ്റവും പ്രയാസമേറിയ ഭാഗം ‘കോൺ’ അല്ലെങ്കിൽ പീക്ക് എന്നറിയപ്പെടുന്നു. പാറകളിലും കല്ലുകളിലുമായി ഏകദേശം 20 മിനിറ്റ് ദൈർഘ്യമുള്ള നടത്തമാണിവിടെ ആവശ്യമായിവരുന്നത്. ഇത് മറികടക്കുന്നവർക്ക് മായോയ്ക്ക് പുറത്തുള്ള ദ്വീപുകളുടെ അതിശയകരമായ കാഴ്ചകൾ കാണാൻ സാധിക്കും.
മലകയറ്റക്കാരിൽ ചെറിയ കുട്ടികളെയു൦ കാണാൻ സാധിക്കുന്നത് അതിശയം ജനിപ്പിക്കുന്ന കാഴ്ചയാണ്. പ്രാദേശിക അവധി ദിവസങ്ങളിലാണ് ക്ലൈമ്പേഴ്സിന്റെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത്. നാളെ മുതൽ 200 പേർക്ക് 116 വർഷം പഴക്കമുള്ള ചാപ്പലിന് പുറത്തുള്ള ചടങ്ങുകളിലും ക്രോഗ് പാട്രിക്കിന് മുകളിലുള്ള പ്രസംഗത്തിലും പങ്കെടുക്കാം.
അയർലണ്ട് സർക്കാർ പൊതുസേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്നതിനായി അവതരിപ്പിക്കുന്ന Digital Wallet പദ്ധതിക്കെതിരെ സ്വകാര്യതയും നിയമപരമായ സാധുതയും സംബന്ധിച്ച ആശങ്കകൾ ഉയർന്നു.…
ഡൽഹി: 72-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി. ഭ്രമയുഗത്തിനാണു അവാർഡ്. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ അവാർഡാണിത്. …
അയർലണ്ടിലെ Help-to-Buy (HTB) പദ്ധതിയിലൂടെ 2021-ൽ ലഭിച്ച €30,000 ഗ്രാന്റും പലിശയും ചേർത്ത് €38,186 തിരികെ അടയ്ക്കാൻ, അയർലണ്ട് പ്രവാസിക്ക്…
അയർലണ്ടിൽ വെള്ളിയാഴ്ചയും ചൂടേറിയതും തെളിഞ്ഞതുമായ കാലാവസ്ഥ തുടരും. രാജ്യത്തിന്റെ തെക്ക്, കിഴക്ക്, തെക്കുകിഴക്കൻ മേഖലകളിലാണ് ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുക.…
DUBLIN: Several members of the Indian community, including Malayalis living in Ireland, have come forward…
ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. വിശ്വസാഹിത്യകാരനായ റഷ്യൻ നോവലിസ്റ്റ് ഫിയോദർ…