ഇറ്റലി: ശക്തമായ മഴയെതുടർന്ന് തെക്കൻ ഇറ്റലിയിലെ പലേർമൊയിൽ കനത്ത നാശനഷ്ടം. 230 വർഷങ്ങൾക്കു ശേഷമാണ് സിസിലിയുടെ തലസ്ഥാനമായ പലേർമൊ ഇത്ര രൂക്ഷമായ മഴക്കെടുതിയെ നേരിടുന്നത്. പ്രദേശത്തെ അണ്ടർപാസിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് അഗ്നിശമനസേന വ്യാപകമായ പരിശോധനക’ൾ നടത്തി. ബുധനാഴ്ച വൈകിട്ട് വിയാലെ ദെല്ല റീജിയോണെ അണ്ടർപാസിൽ വെള്ളത്തിൽ മുങ്ങിയ കാറിൽ ദമ്പതികൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇവരുടെ മരണം സ്ഥിരീകരിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ടുചെയ്തു.
മണിക്കൂറുകളോളം മഴ പെയ്തതിനാൽ പലേർമൊയിൽ പലയിടത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കാണാതായവരുടെ പൂർണമായ വിവരങ്ങൾ ലഭ്യമല്ലെന്ന് പൊലീസ് പറയുന്നു.
ശക്തമായ മഴ പെയ്യുമെന്നതിനെക്കുറിച്ച് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും രണ്ടു മണിക്കൂറിനുള്ളിൽ ഒരുമീറ്ററിലധികം വെള്ളം പൊങ്ങിയിട്ടും, സിവിൽ പ്രൊട്ടക്ഷൻ ഏജൻസി കാലാവസ്ഥാ മുന്നറിയിപ്പു നൽകിയിരുന്നില്ലെന്നും പലേർമോ മേയർ ലിയോ ലൂക്ക ഒർലാൻഡോ ആരോപിച്ചു.
മുന്നറിയിപ്പു ലഭിച്ചിരുന്നുവെങ്കിൽ അപകടസാധ്യതകൾ ലഘൂകരിക്കാൻ സാധിക്കുമായിരുന്നുവെന്നും മേയർ പറഞ്ഞു. ഇതിനുമുൻപ് 1790 ൽ ആണ് സമാരീതിയിൽ നഗരത്തിൽ കനത്തമഴ നാശം വിതച്ചത്.
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…