ഇറ്റലി: രാജ്യത്തെ കോവിഡ് 19 കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇറ്റലിയിലുടനീളമുള്ള എല്ലാ നിശാക്ലബ്ബുകളും അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത തിരക്കേറിയ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നവർ വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ നിർബന്ധമായും മാസ്ക്ക് ധരിക്കണക്കണമെന്നും ഉത്തരവിൽ പറയുന്നു. ഡിസ്കോകൾ, ബീച്ചുകളിലും മറ്റും സംഘടിപ്പിക്കുന്ന ഔട്ട്ഡോർ ന്യത്തങ്ങൾ തുടങ്ങിയവയ്ക്കും നിരോധനമുണ്ട്.
ആരോഗ്യമന്ത്രി റോബർതോ സ്പെറൻസ ഒപ്പിട്ട ഉത്തരവ് ഇന്നലെ മുതൽ നിലവിൽവന്നു. സെപ്തംബർ ഏഴുവരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകും. നിശാക്ലബ് വ്യവസായങ്ങളിൽ ഈ സീസണിൽ നാലു ബില്യൻ യൂറോയുടെ നഷ്ടമാണ് കണക്കാക്കുന്നതതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. തകർന്നു കൊണ്ടിരിക്കുന്ന നൈറ്റ്ക്ലബ്ബ് വ്യവസായങ്ങൾക്ക് സർക്കാർ സാമ്പത്തികസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് അഞ്ഞൂറോളം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും വൈറസ് ബാധ വ്യാപിക്കുകയാണ്. ക്രൊയേഷ്യ, ഗ്രീസ്, മാൾട്ട, സ്പെയിൻ എന്നിവിടങ്ങളിൽനിന്ന് ഇറ്റലിയിലേക്ക് മടങ്ങിവരുന്ന യാത്രക്കാർക്കായി വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…