ന്യൂസിലന്‍ഡില്‍ 43 വര്‍ഷം പഴക്കമുള്ള നിയമ വ്യവസ്ഥ എടുത്ത് കളഞ്ഞ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍. ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന നിയമത്തിനെതിരായാണ് ജസീന്ദ പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയിരിക്കുന്നത്.
ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റവിഭാഗത്തില്‍ നിന്ന് ഒഴിവാക്കി ആരോഗ്യ പ്രശ്‌നമായി പരിഗണിക്കാനും ഗര്‍ഭം ധരിച്ച് 20 ആഴ്ച വരെ അബോര്‍ഷന്‍ നടത്താനുള്ള സമയ പരിധിയും ഒപ്പം ഗര്‍ഭഛിദ്രത്തിന് തയ്യാറായ സ്ത്രീക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കാനും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു.
1977 മുതല്‍ ന്യൂസിലന്റില്‍ പ്രാബല്യത്തിലുള്ള നിയമത്തിനെതിരെയാണ് ബില്‍ പാസാക്കിയിരിക്കുന്നത്. നേരത്തെയുള്ള നിയമ പ്രകാരം ന്യൂസിലന്റില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കേണ്ടത് രണ്ടു ഡോക്ടര്‍മാരാണ്. ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണി നേരിടുന്ന ഘട്ടത്തിലോ ഇവരുടെ മാനസിക നില തകരാറിലായ ഘട്ടത്തിലോ മാത്രമേ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുകയുള്ളൂ.
68 ല്‍ 51 വോട്ടുകള്‍ നേടിയാണ് പാര്‍ലമെന്റില്‍ ബില്‍ പാസായത്. മുമ്പ് ഒരു തവണ ഇതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ഇത് വിജയിച്ചിരുന്നില്ല. ‘ ഇനി മുതല്‍ ഗര്‍ഭഛിദ്രം ഒരു ഒരു ആരോഗ്യപ്രശ്‌നമായി പരിഗണിക്കും,’ ന്യൂസിലന്റ് ജസ്റ്റിസ് മിനിസ്റ്ററായ ആന്‍ഡ്ര്യൂ ലിറ്റില്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി…
ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…
വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…
അയർലണ്ടിലെ വിവിധ ക്രൈസ്തവ സഭകളുടെ സംഗമ വേദിയാകുന്ന 'Shubaho- ECUMENICAL CHRISTMAS CAROL SERVICE' ഇന്ന്. കേരള ക്രിസ്ത്യൻ യൂണിയൻ…
ഭാവിയിൽ തലസ്ഥാനത്ത് ഭവന നിർമ്മാണത്തിന് നിർണായകമായ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ടുപോകുമെന്ന് നിയമപരമായ കരാറിൽ എത്തിയതായി Uisce Éireann പ്രഖ്യാപിച്ചു.…
രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…