ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ 11ാമത്തെ ചര്‍ച്ചയും തികഞ്ഞ പരാജയമായി. തങ്ങള്‍ എന്തുവന്നാലും സമരം തുടരുമെന്ന് നിലപാടിലാണ് കര്‍ഷകര്‍. ഇപ്പോള്‍ നല്കിയ വിട്ടുവീഴ്ചയില്‍ ഒരു അണുവിട ചലിക്കില്ലെന്ന് സര്‍ക്കാരും കണിശമായി പ്രസ്താവിച്ചു. അങ്ങിനെ വിഗ്യാന്‍ഭവനില്‍ നടന്ന ചര്‍ച്ച വീണ്ടും പരാജയമായി തീര്‍ന്നു.
എന്നാല്‍ വിവാദപരമായ കാര്‍ഷിക നയങ്ങള്‍ ഒരു വര്‍ഷക്കാലത്തേക്ക് മരവിപ്പിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പറഞ്ഞുവെങ്കിലും കര്‍ഷകര്‍ അതിന് തയ്യാറായിരുന്നില്ല. അവര്‍ ഈ നയങ്ങള്‍ പൂര്‍ണ്ണമായും എടുത്തു മാറ്റണമെന്നതില്‍ തന്നെ ഉറച്ചു നിന്നു. മൂന്നു നിയമങ്ങളും പിനവലിക്കാതെ ഒരു ഇഞ്ചുപോലും തങ്ങള്‍ ഇതില്‍ നിന്നും പിന്മാറില്ലെന്ന് കര്‍ഷകര്‍ ഉറപ്പിച്ചു പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ സമരം നടത്തുമെന്നും അതില്‍ ഒരു മാറ്റമില്ലെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചു. കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇതുവരെ 147 കര്‍ഷകര്‍ മരിച്ചിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ തങ്ങള്‍ സമരം തുടരുമെന്നും നിയമങ്ങള്‍ പിന്‍വലിക്കാത്ത ഒരു ഒത്തുതീര്‍പ്പിന്നും തങ്ങളില്ലെന്നും അവര്‍ കണിശമായി പ്രഖ്യാപിച്ചു.
അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു.…
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം…
അയർലണ്ടിലെ കൗണ്ടി കിൽഡെയറിൽ വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമിച്ച ഭൂവുടമ വാടകക്കാരിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് റെസിഡൻഷ്യൽ ടെനൻസീസ്…
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…
അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…