ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ 11ാമത്തെ ചര്‍ച്ചയും തികഞ്ഞ പരാജയമായി. തങ്ങള്‍ എന്തുവന്നാലും സമരം തുടരുമെന്ന് നിലപാടിലാണ് കര്‍ഷകര്‍. ഇപ്പോള്‍ നല്‍കിയ വിട്ടുവീഴ്ചയില്‍ ഒരു അണുവിട ചലിക്കില്ലെന്ന് സര്‍ക്കാരും കണിശമായി പ്രസ്താവിച്ചു. അങ്ങിനെ വിഗ്യാന്‍ഭവനില്‍ നടന്ന ചര്‍ച്ച വീണ്ടും പരാജയമായി തീര്‍ന്നു.
എന്നാല്‍ വിവാദപരമായ കാര്‍ഷിക നയങ്ങള്‍ ഒരു വര്‍ഷക്കാലത്തേക്ക് മരവിപ്പിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പറഞ്ഞുവെങ്കിലും കര്‍ഷകര്‍ അതിന് തയ്യാറായിരുന്നില്ല. അവര്‍ ഈ നയങ്ങള്‍ പൂര്‍ണ്ണമായും എടുത്തു മാറ്റണമെന്നതില്‍ തന്നെ ഉറച്ചു നിന്നു. മൂന്നു നിയമങ്ങളും പിനവലിക്കാതെ ഒരു ഇഞ്ചുപോലും തങ്ങള്‍ ഇതില്‍ നിന്നും പിന്മാറില്ലെന്ന് കര്‍ഷകര്‍ ഉറപ്പിച്ചു പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ സമരം നടത്തുമെന്നും അതില്‍ ഒരു മാറ്റമില്ലെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചു. കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇതുവരെ 147 കര്‍ഷകര്‍ മരിച്ചിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ തങ്ങള്‍ സമരം തുടരുമെന്നും നിയമങ്ങള്‍ പിന്‍വലിക്കാത്ത ഒരു ഒത്തുതീര്‍പ്പിന്നും തങ്ങളില്ലെന്നും അവര്‍ കണിശമായി പ്രഖ്യാപിച്ചു.
എച്ച്എസ്ഇയുടെ റിക്രൂട്ട്‌മെന്റ് മരവിപ്പിക്കൽ നഴ്‌സുമാർ, മിഡ്‌വൈഫുകൾ തുടങ്ങിയ മുൻനിര ജീവനക്കാരെ ബാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി ജെന്നിഫർ കരോൾ മക്നീൽ പറഞ്ഞു.…
ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം ബബിൽ ഖാൻ നായകനാകുന്നു. അന്തരിച്ച ബോളിവുഡ്…
സമ്മർ ആഘോഷങ്ങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് DMA അയർലണ്ട് പൂരം 2026 മെയ് 16 ശനിയാഴ്ച 9:00 AM TO 9:00…
അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് വിരുന്നേകി കേരള ഹൗസ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ടൂർണമെന്റ് May 9ന് അൽസ സ്പോർട്സ് ഗ്രൗണ്ടിൽ. വിജയികൾക്ക്…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും കലാസാംസ്കാരിക ഉണർവും ഒരുമിച്ചുചേർന്ന പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ…
ആരോഗ്യ സേവനത്തിലെ അമിത ചെലവ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നടപടികൾ പ്രകാരം , രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ മുൻനിരയിൽ ഇല്ലാത്ത…