കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റാന്‍ തയ്യാറായി കൂടുതല്‍ ആഗോള ബ്രാന്‍ഡുകള്‍. ആപ്പിള്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ചൈനയിലെ ഉത്പാദന പ്ലാന്റുകള്‍ അടയ്ക്കാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് കൂടുതല്‍ വന്‍കിട ബ്രാന്‍ഡുകള്‍ പിന്‍മാറുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചെനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിയ്ക്കുക എന്ന ക്യാംപെയ്ന്‍ രാജ്യത്ത് കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ മിക്ക വിദേശ ബ്രാന്‍ഡുകളും അടുത്ത പ്രൊഡക്ഷന്‍ ഹബ് ആയി ഇന്ത്യയെ കാണുമെന്നാണ് സൂചന. ഇത് മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തേകുമെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്.
മൊബൈല്‍ ഫോണുകള്‍ക്കും ആക്‌സസറികള്‍ക്കും പുറമെ ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍, മൈക്രോവേവ് അവന്‍, ഷൂസ്, സ്പീക്കറുകള്‍, മെഡിക്കല്‍ ആന്‍ഡ് ഓട്ടോ പാര്‍ട്‌സുകള്‍ എന്നിവ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ആഗോള ബ്രാന്‍ഡുകള്‍. ആപ്പിള്‍, ഷവോമി കമ്പനികള്‍ക്കായി ഫോണുകള്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണ്‍ തായ്‌വാനിലേതിനെക്കാള്‍ കൂടുതല്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള പദ്ധതികള്‍ നടത്തുന്നുണ്ട്.
അസംസ്‌കൃത വസ്തുക്കള്‍ക്ക് പുറമെ പൂര്‍ണ രൂപത്തിലുള്ള ഉത്പന്നങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കും എന്നാണ് പല ആഗോള കമ്പനികളുടെയും ഇപ്പോഴത്തെ നിലപാട്. ഈ തീരുമാനം നിലനില്‍ക്കുമ്പോളും ചൈനയുടേതിന് സമാനമായി അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയ്ക്കായി ആശ്രയിക്കാന്‍ ആകുന്ന മറ്റൊരു ഉത്പാദന ഹബ് ഇല്ല എന്നതാണ് കമ്പനികള്‍ക്ക് മുന്നിലുള്ള ഇപ്പോഴത്തെ വെല്ലുവിളി.
ഡബ്ലിൻ സിറ്റി സെന്ററിലെ ഡയമണ്ട് പാർക്ക് പ്ലേ ഗ്രൗണ്ടിനു തീപിടുത്തത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. നേരത്തെ ഉണ്ടായ തീപിടുത്തത്തെത്തുടർന്ന് 400,000…
തിരുവനന്തപുരം: കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. സ്റ്റേഡിയത്തിനകത്തും പുറത്തും വൻ ജനക്കൂട്ടമാണ്…
പാർവ്വതിതിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി…
DUBLIN, IRELAND — A mobile exhibition was launched in Dublin to raise awareness on the…
പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപം, ഡോഗ് ഫൗളിംഗ് പിഴകൾ സെപ്റ്റംബർ മുതൽ 100 യൂറോ വർദ്ധിപ്പിക്കും. പിഴ തുക €150 ൽ…
നേരിട്ട് കാർഡ് പേയ്‌മെന്റുകൾ നടത്തുമ്പോൾ ഗണ്യമായി അമിത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് ആളുകൾ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് ഓഫ് അയർലണ്ടിന്റെ…