ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന വടക്കു കിഴക്കൻ ഡൽഹിയിൽ വീണ്ടും സംഘർഷം. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ മൗജ്പൂരിലും ഭജൻപുരയിലുമാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഒരു ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു.
വടക്കുകിഴക്കൻ ജില്ലയിലെ 10 സ്ഥലങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദില്ലി പോലീസ് അറിയിച്ചു. ഇരുകൂട്ടരും നടത്തിയ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതേതുടർന്നു പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പോലീസിനുനേരെയും വെടിവയ്പുണ്ടായി. പോലീസ് സ്ഥലത്തെ നിയന്ത്രണം ഏറ്റെടുത്തു.
24 മണിക്കൂറിനിടെ ഡൽഹിയിലുണ്ടാകുന്ന രണ്ടാമത്തെ സംഘർഷമാണ് ഇത്. ബിജെപി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധ സ്ഥലത്തേക്കു ഞായറാഴ്ച മാർച്ച് നടത്തിയതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ആരംഭിച്ചത്.
അയർലൻഡിലെ വോളിബോൾ രംഗത്തെ ആവേശകരമായ ഒരു അധ്യായത്തിന് സമാപനം കുറിച്ച്, വോളിബോൾ അയർലൻഡ് സംഘടിപ്പിച്ച D3 പുരുഷന്മാരുടെ നാഷണൽ ലീഗ്…
Citizens Commission on Human Rights to Host an Open Day Addressing Human Rights Abuses in…
അടുത്ത വർഷം അവസാനത്തോടെ ഡബ്ലിൻ 12 -ൽ 250-ലധികം പുതിയ കോസ്റ്റ് റെന്റൽവീടുകൾ ലഭ്യമാകും. 2027 അവസാനത്തോടെ പാർക്ക് വെസ്റ്റ്…
നാലു കുട്ടികളെയും അവർക്കു താങ്ങാവുന്ന ഒരു യുവാവിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ എന്ന…
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കസേരയുറപ്പിച്ചിരിക്കുന്ന വിജയ് മത്സരിച്ച രണ്ട് സീറ്റുകളിൽ ഏതാണ് രാജിവെക്കുന്നത് എന്നാണ് അടുത്ത ചർച്ച. പെരമ്പൂരിലും ട്രിച്ചി…
കേപ് വെർഡെ: അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ യാത്ര നടത്തുന്ന നെതർലൻഡ് ആസ്ഥാനമായ ക്രൂയിസ് കപ്പലിൽ മറ്റൊരാൾക്ക് കൂടി ഹാൻ്റാവൈറസ് രോഗബാധ സ്ഥിരീകരിച്ചു.…