Categories: Top News

ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിച്ചു;

ബിജിംഗ്: ഇന്ത്യന്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈന…!! 

കഴിഞ്ഞ 15ന് രാത്രിയില്‍ ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടുവെന്ന്  ഒടുവില്‍  ചൈന സമ്മതിച്ചു, എന്നാല്‍, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പുറത്തു വിടില്ല എന്നാണ്  ചൈനയുടെ നിലപാട്. കാരണം,  കൊല്ലപ്പെട്ട  സൈനികരുടെ എണ്ണം ചൈന പുറത്തു വിട്ടാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദമുണ്ടാകുമെന്നും  അത് വീണ്ടും സംഘര്‍ഷത്തിലേയ്ക്ക് വഴിതെളിക്കുമെന്നുമാണ്  ചൈന വെളിപ്പെടുത്തുന്നത്.   

ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച്‌ ഇന്ത്യ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും അത് ഇന്ത്യയിലെ തീവ്രപക്ഷത്തിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണെന്നു൦ ചൈന പറയുന്നു.  ചൈനയിലെ ഇംഗ്ലീഷ് ദിനപത്രമായ ഗ്ലോബല്‍ ടൈംസാണ്  ഈ വിവരങ്ങള്‍  റിപ്പോര്‍ട്ട്  ചെയ്തത്.  

സംഘര്‍ഷത്തില്‍ ഇരുപതില്‍ താഴെ ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത്. അക്കാര്യം പുറത്തുവിട്ടാല്‍ ഇന്ത്യയിലെ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടാകും. അത് വീണ്ടും ഒരു സംഘര്‍ഷത്തിലേയ്ക്ക് വഴി തെളിക്കും. അത്  ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഗല്‍വാനില്‍ കൊല്ലപ്പെട്ട സൈനികരെപ്പറ്റി ചൈന വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും  ഇന്ത്യയ്ക്കുണ്ടായതിനേക്കാള്‍ കൂടുതല്‍ നഷ്ടം ചൈനയ്ക്ക് സംഭവിച്ചുവെന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യയിലെ ദേശീയവാദികളെ സര്‍ക്കാര്‍ തൃപ്തിപ്പെടുത്തുന്നതെന്നും ഗ്ലോബല്‍ ടൈംസ് ട്വീറ്റില്‍ വ്യക്തമാക്കി.

ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യുവരിച്ചത്.  എന്നാല്‍, തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടി ട്ടുണ്ട് എന്ന് സമ്മതിച്ച ചൈന എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്ന്  ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.   

ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ – ചൈന സൈനികര്‍ തമ്മില്‍ കഴിഞ്ഞ 15 ന് തിങ്കളാഴ്ച  രാത്രി ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍  ഇരു രാജ്യങ്ങളുടെയും സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ ഔദ്യോഗികമായി 20 സൈനികരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.  ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട സൈനികരേക്കാള്‍ ഇരട്ടി ചൈനീസ് സൈനികരെ ഗല്‍വാനില്‍ ഇന്ത്യന്‍ സൈന്യം വധിച്ചുവെന്നാണ് കേന്ദ്രമന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വി.കെ. സിംഗ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഗ്ലോബല്‍ ടൈംസിന്‍റെ ട്വീറ്റ് പുറത്തു  വന്നിരിക്കുന്നത്.

നിലവില്‍ അതിര്‍ത്തിയിലെ 3 രാജ്യങ്ങളുമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്,. ചൈന , പാക്കിസ്ഥാന്‍ , നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി  ചിരകാലമായി  നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ഇപ്പോള്‍  ശക്തമായിരിക്കുകയാണ്.  ഈ 3 രാജ്യങ്ങളില്‍ ചൈനയുമായുള്ള പ്രശ്നമാണ് കൂടുതല്‍ സങ്കീര്‍ണ്ണമായി മാറുന്നത്. 

Newsdesk

Recent Posts

ഇന്ധന എക്സൈസ് തീരുവ വർധന സെപ്റ്റംബർ വരെ നീട്ടി; പ്രതിഷേധഭീതിയല്ല കാരണമെന്ന് സൈമൺ ഹാരിസ്

ഇന്ധന എക്സൈസ് തീരുവയിൽ നൽകിയ ഇളവ് സെപ്റ്റംബർ 1 വരെ നീട്ടാനുള്ള സർക്കാർ തീരുമാനം പുതിയ ഇന്ധന പ്രതിഷേധങ്ങൾ ഭയന്നെടുത്തതല്ലെന്ന്…

12 hours ago

രാജ്യത്തെ എല്ലാ എടിഎമ്മുകളുടെയും വിവരങ്ങളുമായി സെൻട്രൽ ബാങ്കിന്റെ പുതിയ ഡിജിറ്റൽ മാപ്പ്

അയർലണ്ടിലെ എല്ലാ എടിഎമ്മുകളുടെയും (ATM) പണസേവന കേന്ദ്രങ്ങളുടെയും (Cash Service Points) സ്ഥാനം പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന പുതിയ…

16 hours ago

EUന് പുറത്തുനിന്നുള്ള ഓൺലൈൻ ഷോപ്പിംഗിന് പുതിയ കസ്റ്റംസ് ഫീസ് നാളെ മുതൽ; ഓരോ ഇനത്തിനും €3 അധികം നൽകണം

യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്ന് അയർലണ്ടിലേക്ക് എത്തുന്ന ഓൺലൈൻ വാങ്ങലുകൾക്ക് ജൂലൈ 1 മുതൽ പുതിയ കസ്റ്റംസ് ചാർജുകൾ നിലവിൽ…

17 hours ago

മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘ഉത്സവ് 2026’ ജൂലൈ 4ന് പോർട്ട്ലീഷിൽ

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ഉത്സവ് 2026 ജൂലൈ 4-ന്…

17 hours ago

സൗദി മലയാളീ സമാജം വായനാദിനത്തിൽ ‘ഷിബു ചക്രവർത്തിക്കൊപ്പം പാട്ടോരത്ത്’ പരിപാടി സംഘടിപ്പിച്ചു

ദമ്മാം: വായനാദിനത്തിൽ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം. ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’…

19 hours ago

സുരക്ഷാ വീഴ്ച; €30 മില്യൺ ചെലവിട്ട ഐറിഷ് റെയിൽ ഐ. ടി. സിസ്റ്റം പ്രതിസന്ധിയിൽ

ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…

2 days ago