കൊച്ചി: അങ്ങിനെ ഇന്ത്യയുടെ പോര്‍ക്കളങ്ങളില്‍ മൂന്നു പെണ്‍ശക്തികള്‍ കൂടെ. ആകാശത്തിന്റെ അതിരുകളില്ലാത്ത മേച്ചില്‍പ്പുറങ്ങളില്‍ തീവ്രമായ ബോബുകളുമായി ഈ പെണ്‍പുലികള്‍ ശത്രുരാജ്യങ്ങള്‍ക്ക് മുകളില്‍ ആഞ്ഞടിക്കും. ലഫ്്റ്റനന്റ്മാരായ ശവാംഗിയും ദിവ്യശര്‍മ്മയും ശുഭാംഗി സ്വരൂപും ഡോണിയര്‍ യുദ്ധവിമാനങ്ങളുടെ പൈലറ്റുമാരായി ഡിസംബറില്‍ ചാര്‍ജ്ജെടുക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന് അഭിമാനനേട്ടം. ഒപ്പം ചരിത്രത്തിലേക്ക് ഈ മൂന്നു പെണ്‍സുന്ദരിമാരായ പോരാളികള്‍ നടന്നുകയറുകയാണ്.
ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ പറത്തുന്ന ആദ്യ വനിതകാളാണ് ഈ മൂന്നുപേരും. നാവികസേനയുടെ ആദ്യ പൈലറ്റായ ശിവാംഗി കൊച്ചിയിലാണ് തന്റെ പരിശീലനം പൂര്‍ത്തിയാക്കിയത്. ദിവ്യയും ശുഭാംഗിയും ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയിലും പരിശീലം പൂര്‍ത്തീകരിച്ചു.
ഈ ഡോണിയര്‍ വിമാനങ്ങളുടെ പരിശീലനം പൂര്‍ത്തിയായതോടെ അവര്‍ക്കിനി ഏതു യുദ്ധമുഖത്തും രാജ്യത്തിന് വേണ്ടി പടവെട്ടാം. വ്യോമസേനയുടെ എല്ലാ ഉദ്യമങ്ങളിലും ഇവര്‍ക്ക് ഒരു ഭാഗഭാക്കാവാന്‍ സാധിക്കും എന്നതും സന്തോഷജനകമായ കാര്യമാണ്. ഇത് ഏറ്റവും സന്തോഷവും അഭിമാനം നിറഞ്ഞതുമായ നിമിഷമാണെന്നും, തങ്ങള്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി രാജ്യത്തിന്റെ പോരാളികളാവുകയാണെന്നും രാജ്യസുരക്ഷയെപ്പോലെ മറ്റു രക്ഷാപ്രവര്‍ത്തനങ്ങളിലും ജോലി ചെയ്യാന്‍ തങ്ങള്‍ സദാ സന്നദ്ധരാണെന്നും സന്തോഷത്തോടുകൂടി ശിവാംഗി പറഞ്ഞു.
ഈ വരുന്ന ഡിസംബറോടുകൂടി ഇവര്‍ ചാര്‍ജ് എടുക്കും. ബീഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയാണ് ശിവാംഗി, ദിവ്യ ശര്‍മ്മ ഡല്‍ഹി മാളവ്യ നഗറിലും ശുഭാംഗി സ്വരൂപ് ഉത്തര്‍പ്രദേശിലെ തില്‍ഹാറിലുമാണ് താമസിക്കുന്നത്. ഇത്് രാജ്യത്തിന്റെ കൂടെ നേട്ടമാണെന്ന് മാധ്യമങ്ങള്‍ വിലയിരുത്തി.
ടെഹ്റാൻ: ഇറാൻ - അമേരിക്ക സമാധാന കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇസ്രായേൽ, ലബനൻ തലസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിൽ…
രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രൊഫഷണൽ വീഴ്ചകളും മോശം പെരുമാറ്റവും കണ്ടെത്തിയതിനെ തുടർന്ന് വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി…
കാനഡ ആസ്ഥാനമായ പ്രമുഖ സാങ്കേതിക കമ്പനിയായ OpenText അയർലണ്ടിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി…
Dublin, Ireland: The Miss & Mrs Cross Continent Beauty Pageant will be taking place on…
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…
വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…