Top News

ദുരഭിമാനക്കൊല: പാലക്കാട് ഭാര്യയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി

പാലക്കാട്: പൊതുവെ ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും കേട്ടുകേള്‍വിയുള്ള ദുരഭിമാനകൊല നമ്മുടെ കേരളത്തിലെ പാലക്കട്ടും സംഭവിച്ചതില്‍ ഞെട്ടിനില്‍ക്കുകയാണ് പാലക്കാട്ടുകാര്‍. തേങ്കുറുശ്ശിയിലാണ് മാനാം കുളമ്പ് സ്‌കൂളിന് സമീപത്തെ അനീഷ് (അപ്പു 27) ദാരുണമാം വിധം കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കൊലപാതകം നടന്നയുടനെ തന്നെ രൂക്ഷമായി ഇത് ദുരഭിമാനകൊലയാണെന്ന് ആരോപണം എല്ലാ ഭാഗത്തു നിന്നും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ആ സന്ദര്‍ഭത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ ഇതെക്കുറിച്ച് പറയുവാന്‍ സാധിക്കുകയുള്ളൂ എന്ന പോലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തില്‍ കൊലയ്ക്ക് പിന്നില്‍ ഭാര്യയുടെ പിതാവും അമ്മാവനുമാണെന്ന് തെളിഞ്ഞത്.

കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ പിതാവായ പ്രഭുകുമാര്‍ അമ്മാവന്‍ രതീഷ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു വിശദമായി അന്വേഷണം നടത്തി വരുന്നു. സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്നു കൊല്ലപ്പെട്ട അനീഷും ഹരിതയും. ദീര്‍ഘകാലത്തെ അവരുടെ പ്രണയം സുഹൃത്തുക്കള്‍ക്കിടയിലും ബന്ധുമിത്രാദികളുടെ ഇടയിലും ഇരുകൂട്ടരുടെയും വീടുകളിലും പരസ്യമായ കാര്യമാണ്. എന്നാല്‍ ഹരിതയുടെ മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വലിയ വിയോജിപ്പാണ് ഉണ്ടായിരുന്നത്. ഇരു ജാതികളിലുള്ള കുടുംബങ്ങള്‍ തമ്മില്‍ യോജിക്കുന്നത് ഹരിതയുടെ വീട്ടുകാര്‍ക്ക് ഒരിക്കലും സമ്മതമായിരുന്നില്ല.

ഈ എതിര്‍പ്പാണ് കൊലയ്ക്ക് പിന്നിലെ പ്രധാന കാരണമായി പോലീസ് കണ്ടെത്തിയത്. അനീഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് നാട്ടുകാരും സുഹൃത്തുക്കളും ഇക്കാര്യം ശക്തമായി ആരോപിച്ചിരുന്നു. ഇതിനിടെ യുവാവും യുവതിയും മൂന്നു മാസം മുന്‍പേ രജിസ്റ്റര്‍ വിവാഹവും കഴിച്ചു. അതോടെ ഹരിയുടെ വിട്ടുകാര്‍ക്കുള്ള എതിര്‍പ്പ് ശക്തമായി. വിവാഹം കഴിഞ്ഞ് കൃത്യം മൂന്നു മാസം തികയുന്നതിേെന്റ തലേദിവസമാണ് അനീഷ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട അനീഷ് തന്റെ സഹോദരനൊപ്പം ബൈക്കിയില്‍ യാത്ര ചെയ്യവേ, ഒരു കടയില്‍ കയറാന്‍ നിറുത്തി ഇറങ്ങിയപ്പോഴാണ് പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ദാരുണമാംവിധം അക്രമിച്ചത്. വലിയ വെട്ടുകത്തി ഉപയോഗിച്ച് അനീഷിനെ അവര്‍ തലങ്ങുംവിലങ്ങും വെട്ടി. വെട്ടേറ്റ് കഴുത്തറ്റ നിലയില്‍ അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അനീഷ് മരിച്ചിരുന്നു. അനീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുമിത്രാദികള്‍ക്ക് വിട്ടുനല്‍കും.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

18 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 day ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago