ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശീയ തിരഞ്ഞെടുപ്പ് റിസള്‍ട്ടുകള്‍ വന്നപ്പോള്‍ ഭരണ കക്ഷിയായ ബി.ജെ.പിക്ക് തകര്‍പ്പന്‍ വിജയം. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി എന്നീ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കോണ്‍ഗ്രസിനെ ഒരു ബുദ്ധിമുട്ടുമില്ലാതെ തകര്‍ത്തു. ആകെയുള്ള 4,051 സീറ്റുകളില 1836 സീറ്റുകള്‍ ബി.ജെ.പി നേടിയപ്പോള്‍ കോണ്‍ഗ്രസിന് വെറും 1,718 സീറ്റുകള്‍ മാത്രമെ നേടാനായുള്ളൂ.
എന്നാല്‍ ഇത്തവണ സ്വതന്ത്രര്‍ നില മെച്ചപ്പെടുത്തി. തദ്ദേശീയ തിരഞ്ഞെടുപ്പുകളാവുമ്പോള്‍ അതാതു വാര്‍ഡുകളിലും മറ്റും ജനസമ്മിതിയുള്ളവര്‍ക്ക് പൊതുവെ വോട്ട് ചെയ്ത് ജയിപ്പിക്കാറുണ്ട്. അത്തരത്തില്‍ സതന്ത്രര്‍ ഇത്തവണ വന്‍മുന്നേറ്റമാണ് ഉണ്ടാക്കിയത്. അവര്‍ 422 സീറ്റുകള്‍ നേടിയെടുത്തു. ആര്‍.എല്‍.പിക്ക് 56 ഉം, സി.പി.എം 16 സീറ്റുകളും ബി.എസ്.പി മൂന്നു സീറ്റുകള്‍കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു.
മുന്‍ മുഖമന്ത്രി വിസുന്ധരാ രാജെ എല്ലാ വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥികളെയും മുക്തകണ്ഠം അഭിനന്ദിച്ചു. ഇത് വീണ്ടും രാജ്യത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ടിയുടെ വിജയമാണ്. കോണ്‍ഗ്രസിന്റെ തെറ്റായ അവകാശവാദങ്ങളെ പൊതുജനങ്ങള്‍ കാറ്റില്‍ പറത്തി എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ന്യൂ റോസ്: Church of God New Ross Sunday School സംഘടിപ്പിച്ച സൺഡേ സ്കൂൾ വാർഷികാഘോഷം മെയ് 31-ന്…
അയർലണ്ടിൽ, ഈ ആഴ്ചയും കനത്ത മഴ തുടരുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന മഴ…
ഊർജ്ജ, സേവന ചെലവുകൾ വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം യൂറോ മേഖലയിലെ പണപ്പെരുപ്പം വർദ്ധിച്ചതായി യൂറോസ്റ്റാറ്റ് ഡാറ്റ വ്യക്തമാക്കുന്നു. യൂറോ…
കോർക്കിലെ മാലോവിലുള്ള ഒരു സൂപ്പർമാർക്കറ്റിലെ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമം. മോഷ്ടാക്കൾ ജെസിബി ഫ്രണ്ട് ലോഡർ ഉപയോഗിച്ച് അകത്തുകടക്കാൻ…
ഡബ്ലിനിൽ മദ്യപിച്ച് വാഹനമോടിച്ചതിന് സംശയിച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ടിഡി മാൽക്കം ബൈർൺ പാർട്ടിയെ അറിയിച്ചതായി Fianna Fáil സ്ഥിരീകരിച്ചു.…
ജൂലൈ 1 മുതൽ യുനോ എനർജി വൈദ്യുതിക്ക് 9.5% ഉം ഗ്യാസിന് 11% ഉം നിരക്കുകൾ വർദ്ധിപ്പിക്കും. വിലക്കയറ്റം ഒരു…