കരിപ്പൂര്‍: കോഴിക്കോട് വിമാന അപകടം നടന്നിട്ട് രണ്ട് മാസങ്ങള്‍ കഴിയുന്നു. വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ട് പൈലറ്റും കോപൈലറ്റും ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കും ഏറ്റിരുന്നു. ഇതില്‍ ഇരകളായവര്‍ക്ക് ഇനിയും നഷ്ടപരിഹാര തുക ലഭിച്ചില്ല.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കമ്പനി തീരെ താല്പര്യം പ്രകടിപ്പിക്കാത്തതുകൊണ്ടാണ് ഇരകള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള സാഹചര്യം ഇപ്പോഴും ഇല്ലാത്തത് എന്ന് വ്യാപകമായ പരാതി ഉയരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിന്റെ ഇന്‍ഷൂറന്‍സ് തുകയായ 697 കോടി രൂപ ഇന്‍ഷൂറന്‍സ് കമ്പനിയുമായി പ്രശ്‌നമുണ്ടാക്കി കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍ അപകടത്തിപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന കാര്യത്തില്‍ കമ്പനി മെല്ലേപ്പോക്ക് നിലപാടാണ് ആണ് സ്വീകരിച്ചിരിക്കുന്നത്.
ഓഗസ്ത് 7 നായിരുന്നും കരിപ്പൂരില്‍ അപകടം സംഭവിച്ചത്. മരിച്ചവര്‍ക്ക് 10 ലക്ഷം രൂപവീതം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതുകൂടാതെ കണക്കുപ്രകാരം മരിച്ച ഓരോ ആളുകളുടെയും ആശ്രിതര്‍ക്ക് 1.20 ലക്ഷം രൂപ വീതം ഇന്‍ഷൂറന്‍സ് തുകയിനത്തിലും ലഭിക്കേണ്ടതാണ്. എന്നാല്‍ ഇവ രണ്ടും വെറും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി തന്നെ നില്‍ക്കുകയാണ് ഇപ്പോഴും. മുന്‍പ് നടന്ന അപകടത്തിന്റ ഇന്‍ഷൂറന്‍സ് തുക പോലും ഇന്‍ഷൂറന്‍സ് കമ്പനി പൂര്‍ണ്ണമായും നല്‍കിയിട്ടില്ല.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…